കോഴിക്കോട്: തൃശൂര്‍ പൂരത്തിനു വെടിക്കെട്ട് അല്‍പ്പം വൈകിയതാണോ പൂരം കലക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ എഴുതിയ ‘കേരളം മുസ്‌ലിം രാഷ്‌ട്രീയം; രാഷ്‌ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം കോഴിക്കോട്ട് പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

തൃശൂര്‍ പൂരം കലങ്ങിയെന്ന് സംഘപരിവാറും മുസ്‌ലിം ലീഗും ആക്ഷേപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൂരം കലങ്ങിയോ‍? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെപോയോ? സംഭവിച്ചതു വെടിക്കെട്ട് തുടങ്ങാന്‍ അല്‍പ്പം വൈകിയതാണ്. ഇതിന്‍റെ പേരാണോ പൂരം കലക്കല്‍. പൂരം കലങ്ങിയെന്നു പ്രചരിപ്പിക്കാന്‍ ലീഗിനെന്തിനാണു സംഘപരിവാറിനേക്കാള്‍ ആവേശമെന്ന് അദ്ദേഹം ചോദിച്ചു.

ഇപ്പോള്‍ ലീഗുകാര്‍ പറയുന്നത് ഒരു ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതിനെക്കുറിച്ചാണ്. ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ജമാ അത്തെ ഇസ്‌ലാമിയുടെ മുന്‍ കേരള അമീര്‍ കൂടിയായ ദേശീയ സെക്രട്ടറിയുടെ തോളത്തു കൈയിട്ടുകൊണ്ടല്ലേ ലീഗിതു പറയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ മലപ്പുറത്തെ ഒറ്റപ്പെടുത്തി അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് ഇപ്പോള്‍ ലീഗ് പ്രചരിപ്പിക്കുന്നത്. ഇതു തീര്‍ത്തും അടിസ്ഥാനരഹിതമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണു ലീഗ് പ്രചരിപ്പിക്കുന്നത്. ഇതില്‍ വസ്തുതകളുടെ കണികപോലുമില്ല. സത്യത്തില്‍ ലീഗാണ് മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നത്. മലപ്പുറത്താണ് ഏറ്റവുംകൂടുതല്‍ കേസെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല.


ഒരു ഔദ്യോഗിക രേഖയിലും അതില്ല. താരതമ്യേന ഏറ്റവും കുറവ് കുറ്റകൃത്യമുള്ള ജില്ലയാണ് മലപ്പുറം. രാഷ്‌ട്രീയ ദുരുദ്ദേശ്യത്തോടെ ലീഗ് തെറ്റിദ്ധാരണ പരത്തുകയാണ്. ജനസംഖ്യാനുപാതികമായ കണക്കെടുത്താലും മലപ്പുറത്ത് അസാധാരണമായ ഒന്നുമില്ല. ഭേദപ്പെട്ട നിലയാണു മലപ്പുറത്തുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ മന്ത്രി പാലോളി മുഹമ്മദുകുട്ടി പുസ്തകം ഏറ്റുവാങ്ങി. ഇ.പി. ജയരാജന്‍ അധ്യക്ഷനായിരുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടി.കെ. ഹംസ, മേയര്‍ ഡോ. ബീനാ ഫിലിപ്പ്, പി. ജയരാജന്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍, ഡോ. യു. ഹേമന്ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.