കോഴിക്കോട്: എന്‍ഐടി കാലിക്കട്ടിലെ പൂര്‍വവിദ്യാര്‍ഥിക്ക് ബഹിരാകാശ ശാസ്ത്രലോകത്ത് അത്യപൂര്‍വ ബഹുമതി. എന്‍ഐടിയില്‍ പഠിച്ച പ്രഫ. മാരുതി അകെല്ലയുടെ പേര് ഒരു ഛിന്നഗ്രഹത്തിനു നാമകരണം ചെയ്തു. അസ്ട്രോ ഡൈ നാമിക്‌സിലെ വിജയകരമായ പല സംരംഭങ്ങള്‍ക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഈ ബഹുമതി.

ഛിന്നഗ്രഹങ്ങളുടെ നാമകരണത്തിനുള്ള ഇന്‍റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്‍ (ഐഎയു) വര്‍ക്കിംഗ് ഗ്രൂപ് അവരുടെ ഏറ്റവും പുതിയ ബുള്ളറ്റിനിലാണ് പ്രഫ. അകെല്ലയുടെ പേര് ഒരു ഛിന്നഗ്രഹത്തിന് നല്‍കിയതായി അറിയിച്ചത്. ആകാശത്ത് ചംക്രമണം ചെയ്യുന്ന വസ്തുക്കളുടെ പേരിടുന്നതിനുള്ള അധികാരം ഐഎയുവിനാണ് .

എട്ടു കിലോമീറ്ററോളം വ്യാസമുള്ള ഛിന്നഗ്രഹമാണ് ഇനി പ്രഫ. മാരുതി അകെല്ലയുടെ പേരില്‍ അറിയപ്പെടുക. 5376-ാമത് ഛിന്നഗ്രഹമാണിത്. ഈ ചെറുഗ്രഹത്തിന് ഒരു പ്രാവശ്യം സൂര്യനെ ചുറ്റുന്നത്തിനു മൂന്നേമുക്കാല്‍ വര്‍ഷം വേണം.

ജപ്പാനിലെ കുഷിരോ ഒബ്‌സര്‍വേറ്ററിയിലെ എസ്. യൂഈഡയും എച്ച്. കനേടയും ചേര്‍ന്നാണ് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഈ ഛിന്നഗ്രഹത്തെ 1990ല്‍ കണ്ടെത്തിയത്. നാസയിലെ ജെറ്റ് പ്രൊപല്‍‍ഷന്‍ ലബോറട്ടറിയുടെ സ്‌മോള്‍‍ ബോഡി ഡാറ്റാബേസില്‍ ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാണ്.

ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ എയ്‌റോ സ്‌പേസ് എന്‍ജിനിയറാണ് പ്രഫ. അകെല്ല. ടെക്‌സസ് യൂണിവേഴ്‌സിറ്റിയുടെ ഓസ്റ്റിന്‍ കാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് എയ്‌റോസ്‌പേസ് എന്‍ജിനിയറിംഗ് ആന്‍ഡ് എന്‍ജിനിയറിംഗ് മെക്കാനിക്‌സിലെ കൊക്ക്‌റല്‍ ഫാമിലി എന്‍ഡോവ്‌മെന്‍റ് ചെയര്‍ പ്രഫസര്‍ ആണ് ഇദ്ദേഹം.


കാലിക്കട്ട് എന്‍ഐടിയില്‍നിന്ന് 1992ല്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയശേഷം ഐഐഎസ് സി ബംഗളൂരുവില്‍നിന്നു ബിരുദാനന്തര ബിരുദവും ടെക്‌സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്്ടറേറ്റും നേടി.

2024 ഫെബ്രുവരിയില്‍ ചന്ദ്രനില്‍ ഇറക്കിയ ബഹിരാകാശ വാഹനം നിയന്ത്രിച്ചിരുന്ന ഇന്‍റ്യുട്ടീവ് മെഷീന്‍സ് (ഐഎം-1) അദ്ദേഹത്തിന്‍റെ ഗവേഷണ സംഭാവനകളുടെ ഫലമാണ്. അസ്ട്രോ ഡൈനാമിക്‌സിലെ വിജയകരമായ പല സംരംഭങ്ങളും അദ്ദേഹത്തിന്‍റെ ഗവേഷണ സംഭാവനകളാണെന്ന് ഐഎയുവിന്‍റെ ഔദ്യോഗികപ്രഖ്യാപനത്തില്‍ പറയുന്നു.

വിവിധ പ്രഫഷണല്‍ അക്കാദമികളില്‍ അംഗമാണ് പ്രഫ. അകെല്ല. അനേകം രാജ്യാന്തര ബഹുമതികള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അകെല്ലയുടെ മഹത്തായ ഗവേഷണ സംഭാവനകളും പാണ്ഡിത്യവും കണക്കിലെടുത്ത് എന്‍ഐടി കാലിക്കട്ട് കഴിഞ്ഞ വര്‍ഷം ഡിസ്റ്റിംഗ്‌ഗ്വിഷ്ഡ് അലുംനി അവാര്‍ഡ് അദ്ദേഹത്തിനു നല്‍കി ആദരിച്ചിരുന്നു.