പാലാ: കടനാട്ടില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചതായാണ് പ്രാഥമിക നിഗമനം.

കടനാട് കാവുകണ്ടം കണംകൊമ്പില്‍ റോയിയെ(60) തൂങ്ങി മരിച്ച നിലയിലും ഭാര്യ ജാന്‍സിയെ (55) വീടിനുള്ളില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. 10 വയസുള്ള കുട്ടി സ്‌കൂളില്‍ പോയ സമയത്താണ് സംഭവം നടന്നത്.

ഇന്നലെ ഉച്ചയോടെയാണ് രണ്ടു പേരുടെയും മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയും ദമ്പതികള്‍ക്കിടെയിലെ അഭിപ്രായ വ്യത്യാസവുമാണ് സംഭവത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചനയെന്ന് പാലാ ഡിവൈഎസ്പി കെ. സദന്‍ പറഞ്ഞു.


പോസ്റ്റുമാര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് വൈകുന്നേരം 4.30ന് കടനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയില്‍ സംസ്‌കാരം നടത്തും.