ആലപ്പുഴ: എല്‍ഡിഎഫ് എംഎല്‍എമാരെ 100 കോടി രൂപ നല്‍കി കൂറുമാറ്റാന്‍ താന്‍ ശ്രമിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ. തോമസ്.

ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണങ്ങള്‍ തള്ളിയത്. ഇക്കാര്യത്തില്‍ ആന്‍റണി രാജു പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചെന്നും തോമസ് കെ. തോമസ് കുറ്റപ്പെടുത്തി. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അക്കാര്യം മുഖ്യമന്ത്രിയോടു നേരിട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് സീറ്റ് ആന്‍റണി രാജുവിന്‍റെ പാര്‍ട്ടിക്കു കിട്ടാന്‍ വേണ്ടിയാണ് ഈ ആരോപണമെന്നു സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

കാശുകൊടുത്ത് എംഎല്‍എമാരെ വാങ്ങുന്ന കഥകളൊക്കെ കേട്ടിട്ടുണ്ടെന്നല്ലാതെ തനിക്ക് അത് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയുടെ ലോബിയില്‍ ചര്‍ച്ച ചെയ്തന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. അതു തന്നെ വലിയ തമാശയല്ലേയെന്ന് അദ്ദേഹം ചോദിച്ചു. അങ്ങിനെയുള്ള സ്ഥലത്ത് 100 കോടിയുടെ ഇടപാട് ആരെങ്കിലും ചര്‍ച്ച ചെയ്യുമോ? കൊള്ളാവുന്ന ഹോട്ടലില്‍ റൂമെടുക്കില്ലേ? , 100 കോടിയെന്നൊക്കെ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അജിത്ത് പവാറിന് കേരളത്തില്‍ എംഎല്‍എമാരെ വേണ്ട. അവരുടെ ലക്ഷ്യം മഹാരാഷ്ട്ര മാത്രമാണ്.

എന്‍സിപി പിളര്‍ന്നതില്‍ സങ്കടമുണ്ട്. അജിത്ത് പവാറിന്‍റെ പരിപാടിയില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. അദ്ദേഹവും പ്രഫുല്‍ പട്ടേലും പോയത് ശരിയായില്ല എന്ന നിലപാടുകാരനാണു ഞാന്‍. അവരുമായി എനിക്ക് അടുപ്പമുണ്ട്. അദ്ദേഹത്തെ കാണാന്‍ ഇടനിലക്കാരന്‍റെ ആവശ്യമൊന്നുമില്ല. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേനത്തില്‍ പറഞ്ഞു.

പറയേണ്ട സാഹചര്യം വന്നാല്‍ എല്ലാം തുറന്നു പറയും: ആന്‍റണി രാജു


തിരുവനന്തപുരം: 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ തോമസ് കെ. തോമസ് എംഎല്‍എ നടത്തുന്നത് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണെന്നും താന്‍ വിചാരിച്ചാല്‍ തെറ്റിദ്ധരിപ്പിക്കാന്‍ പറ്റുന്ന ആളല്ല മുഖ്യമന്ത്രിയെന്നും ആന്‍റണി രാജു പ്രതികരിച്ചു. കോഴ ആരോപണവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തയെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞിട്ടുണ്ട്. മുന്നണിയിലുള്ള ആളെന്ന നിലയില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ എല്ലാം തുറന്നു പറയാന്‍ കഴിയില്ല. പറയേണ്ട സാഹചര്യം വന്നാല്‍ എല്ലാം തുറന്നു പറയും-ആന്‍റണി രാജു വ്യക്തമാക്കി.

ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍



ശാസ്താംകോട്ട: എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് മാറുന്നതിന് തോമസ് കെ. തോമസ് എംഎല്‍എ 50 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. തന്നെ രാഷ്‌ട്രീയമായി തകര്‍ക്കാനാണ് ഇപ്പോള്‍ കോഴയാരോപണം ഉന്നയിക്കുന്നത്.

താനും ആന്‍റണി രാജുവും തോമസ് കെ. തോമസും തമ്മില്‍ മുന്നണി മാറുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ആറ് ചെറിയ പാര്‍ട്ടികളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായതിനാല്‍ മറ്റുള്ളവരുമായി കൂടിക്കാഴ്ച നടത്താറുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ കണ്ട് സമഗ്രമായ അന്വേഷണം ആവശ്യപ്പെടും.

ആരോപണം പുറത്തുവന്നതിനു പിന്നാലെ നേരത്തേ കൊട്ടാരക്കരയില്‍ പൊതുപരിപാടിക്കെത്തിയ തന്നെ മുഖ്യമന്ത്രി വിളിപ്പിച്ച് നിജസ്ഥിതി ചോദിച്ചറിഞ്ഞിരുന്നു. തന്‍റെ പേരില്‍ ഉയര്‍ന്ന ആരോപണം മുഖ്യമന്ത്രിയുടെ മുന്നില്‍ താന്‍ നിഷേധിച്ചിരുന്നുവെന്നും കുഞ്ഞുമോന്‍ പറഞ്ഞു.

മുഖ്യമന്ത്രി എന്തു നടപടിയെടുത്തെന്ന് വി.ഡി. സതീശൻ


പാലക്കാട്: ബിജെപി സഖ്യത്തിലുള്ള അജിത് പവാറിന്‍റെ എന്‍സിപിയിൽ ചേരുന്നതിനുവേണ്ടി എല്‍ഡിഎഫ് എംഎല്‍എയാണ് അവരുടെതന്നെ രണ്ട് എംഎല്‍എമാര്‍ക്ക് ഓഫര്‍ നല്‍കിയതെന്നും ഇക്കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി എന്തു നടപടിയാണ് എടുത്തതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചോദിച്ചു.


നടപടിയെടുക്കാതെ മുഖ്യമന്ത്രി അതിനു കൂട്ടുനില്‍ക്കുകയായിരുന്നോ? മുഖ്യമന്ത്രിക്കു മാത്രം അറിയാവുന്ന രഹസ്യമായതുകൊണ്ടാണ് തോമസ് കെ. തോമസിനെ മന്ത്രിയാക്കാതിരുന്നതെന്ന തരത്തിലാണു വാര്‍ത്തകള്‍ വരുന്നത്. സംഘപരിവാര്‍ പക്ഷത്തേക്ക് ആളെ കൂട്ടാനാണ് എംഎല്‍എ ശ്രമിച്ചത്. അതിൽ ഭയന്നാണോ മുഖ്യമന്ത്രി നടപടി എടുക്കാതിരുന്നത്?

ബിജെപിക്ക് ഒപ്പമുള്ള കൃഷ്ണൻകുട്ടിയുടെ പാര്‍ട്ടി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടല്ലോ. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കുമെന്ന് കൃഷ്ണന്‍കുട്ടിയോടു പറയാനുള്ള ധൈര്യമെങ്കിലും മുഖ്യമന്ത്രിക്കുണ്ടോ? - സതീശൻ ചോദിച്ചു.

ജുഡീഷല്‍ അന്വേഷണം വേണമെന്ന് കെ. സുധാകരന്‍


കോഴിക്കോട്: ബിജെപി സഖ്യത്തിലുള്ള അജിത് പവാറിന്‍റെ എന്‍സിപിയിലേക്കു ചേരുന്നതിന് എല്‍ഡിഎഫ് എംഎല്‍എയായ തോമസ് കെ. തോമസ് ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണം. അദ്ദേഹത്തിന് അറിവുള്ള വിഷയമാണിത്. എന്നിട്ടും വസ്തുത അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തത് ദുരൂഹമാണ്.

ജനാധിപത്യത്തെ കോടികള്‍ കൊണ്ട് വിലയ്ക്കെടുക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഗൗരവമുള്ളതാണ്. എഡിഎമ്മിന്‍റെ ആത്മഹത്യക്ക് ഉത്തരവാദിയായ സിപിഎം നേതാവ് പി.പി. ദിവ്യയുടെ മൊഴിയെടുക്കാന്‍ പോലും തയാറാകാത്ത പോലീസ് അന്വേഷിച്ചാല്‍ ഈ സംഭവത്തില്‍ സത്യം പുറത്തുവരില്ല.

പോലീസിന്‍റെ തണലിലും സിപിഎമ്മിന്‍റെ സംരക്ഷണത്തിലുമാണ് ദിവ്യ ഇപ്പോഴും കഴിയുന്നത്. എഡിഎമ്മിന്‍റെ മരണത്തില്‍ സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന അന്വേഷണത്തിലും ആശങ്കയുണ്ട്. എഡിഎമ്മിന്‍റെ കുടുംബത്തിനും ഇതേ ആശങ്കയുള്ളതിനാല്‍ ജുഡീഷല്‍ അന്വേഷണമാണ് ഉചിതം. ദിവ്യക്കെതിരേ നടപടിയെടുത്തുവെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറയുന്നതു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

തോമസ് കെ. തോമസിനെ അവിശ്വസിക്കുന്നില്ല: എ.കെ. ശശീന്ദ്രൻ


കോതമംഗലം: തോമസ് കെ. തോമസ് എംഎൽഎയെ അവിശ്വസിക്കുന്നില്ലെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. അദ്ദേഹം രണ്ട് എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്തെന്ന വാർത്ത വിശ്വസനീയമായി തോന്നുന്നില്ല. വാർത്തകൾക്കു ബലം നൽകുന്ന ഒരു തെളിവും തനിക്കു ലഭിച്ചിട്ടില്ല.
മുഖ്യമന്ത്രിക്കു വിവരം ലഭിച്ചതിനെക്കുറിച്ച് അറിയില്ല. മുഖ്യമന്ത്രിയെയോ തോമസ് കെ. തോമസിനെയോ അവിശ്വസിക്കുന്നില്ലെന്നും മന്ത്രി കോതമംഗലത്ത് മാധ്യമങ്ങളോടു പറഞ്ഞു.

കോഴ ആരോപണം ചർച്ച ചെയ്തിട്ടില്ലെന്നു ഗോവിന്ദൻ


തൃശൂർ: ഇടത് എംഎൽഎമാരെ വിലകൊടുത്തു വാങ്ങാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തോമസ് കെ. തോമസിന്‍റെ കോഴ ആരോപണം പാർട്ടി ചർച്ച ചെയ്തിട്ടില്ല. ഇതൊന്നും പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ല. വസ്തുതയുണ്ടെങ്കിൽ പാർട്ടി പരിശോധിക്കും. ഇപ്പോഴുള്ളത് ആരോപണങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട് ഷുക്കൂർ പാർട്ടി വിട്ടിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. അൻവറിന്‍റെ കാര്യം എല്ലാവർക്കും ഇപ്പോൾ മനസിലായി. എങ്ങനെയാണ് ആളെ കൂട്ടിക്കൊണ്ടുവരുന്നതെന്നു കണ്ടല്ലോയെന്നും ഗോവിന്ദൻ പരിഹസിച്ചു.