കരുണാകരൻ കോണ്‍ഗ്രസിന്‍റെ പിതാവും ഇന്ദിര മാതാവും; മലക്കംമറിഞ്ഞ് സുരേഷ് ഗോപി
കരുണാകരൻ കോണ്‍ഗ്രസിന്‍റെ പിതാവും ഇന്ദിര മാതാവും; മലക്കംമറിഞ്ഞ് സുരേഷ് ഗോപി
Monday, June 17, 2024 1:49 AM IST
തിരുവനന്തപുരം: ഇന്ദിരാഗാന്ധി ഭാരതത്തിന്‍റെ മാതാവാണെന്ന പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കെ. കരുണാകരൻ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ പിതാവും ഇന്ദിരാഗാന്ധി ഭാരതത്തിലെ കോണ്‍ഗ്രസിന്‍റെ മാതാവുമെന്നാണ് പറഞ്ഞതെന്നു സുരേഷ് ഗോപി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ പരാമർശത്തെ തെറ്റായി പ്രചരിപ്പിച്ചു.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കെ. കരുണാകരൻ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ പിതാവാണ്. ഭാരതം എന്നു പറയുന്പോൾ മാതാവ് ഇന്ദിരാഗാന്ധിയാണ് എന്ന് ഹൃദയത്തിൽവച്ചുകൊണ്ടാണ് പറഞ്ഞത്. അല്ലാതെ രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയും രാഷ്‌ട്രമാതാവ് ഇന്ദിരാഗാന്ധിയും എന്ന അർഥത്തിലല്ല.

ഇന്നലെ നടന്ന കോലാഹലങ്ങളൊന്നും ശ്രദ്ധിച്ചിട്ടില്ല. വലിയ ഉത്തരവാദിത്വങ്ങളാണ് തനിക്കുള്ളത്. ഇത്തരത്തിലുള്ള പ്രചാരണങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ല. മാധ്യമങ്ങളെ താൻ ഇതുവരെ വിലക്കിയിട്ടില്ല.

ഇത്തരത്തിലാണ് പെരുമാറുന്നതെങ്കിൽ മാധ്യമങ്ങളിൽ നിന്നും അകലേണ്ടി വരും. തൃശൂരിലെ ജനങ്ങൾ ബിജെപിക്ക് നൽകിയ തങ്കക്കിരീടമാണ് തന്‍റെ വിജയം. ഒന്നരവർഷം നടത്തിയ കഠിനാധ്വാനത്തിന്‍റെ ഫലമാണത്.

തൃശൂരിലെ എംപിയായി ഒതുങ്ങില്ല. കേരളത്തിന്‍റെ എംപിയായിരിക്കുമെന്നും തമിഴ്നാടിനു വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.