മണ്ണാർക്കാട് - ചിന്നത്തടാകം റോഡ് ആദ്യറീച്ച് നവീകരണം: 217 മരങ്ങൾകൂടി മുറിക്കും
Tuesday, October 22, 2024 1:38 AM IST
മണ്ണാർക്കാട്: അന്തർസംസ്ഥാന പാതയായ മണ്ണാർക്കാട് - ചിന്നത്തടാകം റോഡ് ആദ്യറീച്ച് നവീകരണത്തിന്‍റെ ഭാഗമായി 217 മരങ്ങൾ കൂടി മുറിച്ചുനീക്കും. നെല്ലിപ്പുഴ മുതൽ ആനമൂളി വരെയുള്ള പാതയോരത്തെ ഇത്രയും മരങ്ങൾ ലേലം ചെയ്യുന്നതിന് കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്‌ട് ഡയറക്ടറിൽ നിന്നും എക്സിക്യുട്ടീവ് എൻജിനീയർ അനുമതി തേടി.

പാതയോരത്തെ വിവിധയിനം മരങ്ങൾ മുറിച്ച് നീക്കുന്നതിന് സാമൂഹ്യവനവത്കരണ വിഭാഗത്തിൽ നിന്നുള്ള മൂല്യനിർണയ നടപടികൾ പൂർത്തിയായതിനെ തുടർന്നാണ് ലേലനടപടികളിലേക്ക് കെആർഎഫ്ബി കടന്നത്. പ്രൊജക്ട് ഡയറക്ടറിൽ നിന്നും അനുമതി ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടികളുണ്ടാകും. നേരത്തെ 230 ഓളം മരങ്ങൾ മുറിച്ച് നീക്കിയിരുന്നു. റോഡിന്‍റെ അലൈൻമെന്‍റിൽ മാറ്റം വന്നതിനാലാണ് വീണ്ടും മരങ്ങൾ മുറിക്കേണ്ടി വരുന്നത്.

പാതയോരത്തെ നിരവധി മരങ്ങൾ വാഹനയാത്രക്കാർക്ക് അപകടഭീഷണിയായി നിൽക്കുന്നുണ്ട്. മഴക്കാലത്ത് മരങ്ങൾ പൊട്ടിവീണ് റോഡിൽ ഗതാഗതം മുടങ്ങുന്ന സ്ഥിതി ഈ മഴക്കാലത്തും ആവർത്തിച്ചിരുന്നു. റോഡ് നവീകരണത്തിന്‍റെ ഭാഗമായുള്ള നിർമാണപ്രവൃത്തികളും പുരോഗമിച്ച് വരികയാണ്. 40 കലുങ്കുകൾ നിർമിക്കുന്നതിൽ 24 എണ്ണം പൂർത്തിയായിട്ടുണ്ട്. എട്ടെണ്ണത്തിന്‍റെ നിർമാണപ്രവൃത്തികളാണ് നടന്നുവരുന്നത്. തെങ്കര മുതൽ ആനമൂളി വരെയുള്ള ഭാഗത്തായാണ് നിർമാണം നടക്കുന്നതും നിർമിക്കേണ്ടതുമായ കലുങ്കുകളുള്ളത്. ഇതിന്‍റെ പ്രവൃത്തികളും വേഗത്തിൽ പൂർത്തീകരിക്കാനാണ് അധികൃതരുടെ ശ്രമം.അതിനിടെ മഴമൂലം തടസപ്പെട്ട് കിടക്കുന്ന ടാറിംഗ് പ്രവൃത്തികൾ പുനരാരംഭിക്കുന്നതിനുള്ള നടപടികളായിട്ടുണ്ട്. നെല്ലിപ്പുഴ മുതൽ പുഞ്ചക്കോട് വരെയുള്ള ഭാഗത്ത് ടാറിംഗ് നടത്തുന്നതിന് വീണ്ടും വെറ്റ്മിക്സ് മെക്കാഡമിട്ട് റോഡിന്‍റെ ഉപരിതലം പരുവപ്പെടുത്തുന്ന പ്രവൃത്തികൾ തുടങ്ങി.


മഴയില്ലെങ്കിൽ പെട്ടെന്ന് തന്നെ ടാറിംഗ് നടത്തുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ വെറ്റ്‌മിക്‌് മെക്കാഡമിട്ട് പരുവപ്പെടുത്തിയ റോഡിന്‍റെ ഉപരിതലത്തിൽ നിന്നും മിശ്രിതം മഴയത്ത് ഒഴുകിപോയതിനാൽ റോഡിൽ കുഴികൾ പെരുകുകയും അവയിൽ വെള്ളം കെട്ടിനിന്ന് യാത്രാക്ലേശവും രൂക്ഷമാക്കിയിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം നെല്ലിപ്പുഴ ദാറുന്നജാത്ത് സ്കൂൾ പരിസരത്ത് നിന്നും റോഡിന്‍റെ പ്രവൃത്തികൾ ആരംഭിച്ചത്.