വല്ലപ്പുഴയിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണംകവർന്ന കേസിൽ അറസ്റ്റ്
Saturday, October 19, 2024 6:10 AM IST
ഷൊർണൂർ: കേസിൽനിന്ന് ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്കു കൊടുക്കാനെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി വല്ലപ്പുഴ സ്വദേശിയിൽനിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ.
വല്ലപ്പുഴ പാളയങ്ങൽ വീട്ടിൽ അബ്ദുൾ അലിയെയാണ് (44) പട്ടാമ്പി പോലീസ് അറസ്റ്റുചെയ്തത്. 2022ലാണ് കേസിനാസ്പദമായ സംഭവം. വല്ലപ്പുഴ സ്വദേശിയായ വ്യാപാരിയുടെ പേരിൽ പട്ടാമ്പി പോലീസ് സ്റ്റേഷനിൽ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അതുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസുകൂടി വരുമെന്നും അതൊഴിവാക്കാൻ പല ഉദ്യോഗസ്ഥർക്കും പണം കൊടുക്കണമെന്നുംപറഞ്ഞ് വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നുവെന്നാണു പരാതി.

ആദ്യം രണ്ടുലക്ഷം രൂപയും പിന്നീട് പലതവണകളിലായി 15 ലക്ഷം രൂപയും തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ വ്യാപാരി പട്ടാമ്പി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.


പരാതി ലഭിച്ചതിനെത്തുടർന്ന് പട്ടാമ്പി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞദിവസം കേസ് രജിസ്റ്റർ ചെയ്യുകയും അബ്ദുൾ അലിയെ അറസ്റ്റുചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

തട്ടിയെടുത്ത പണം കണ്ടെത്താനും കേസിൽ മറ്റുദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നന്വേഷിക്കാനും അബ്ദുൾ അലിയെ വിശദമായി ചോദ്യംചെയ്യാൻ അടുത്തദിവസംതന്നെ കസ്റ്റഡിയിൽ വാങ്ങുമെന്നു പോലീസ് പറഞ്ഞു.

പട്ടാമ്പി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, എസ്ഐ കെ. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.