തകർന്ന കൾവർട്ട് 24 മണിക്കൂറിനുള്ളിൽ പുനർനിർമിച്ച് പൊതുമരാമത്ത് വകുപ്പ്
Monday, October 21, 2024 2:17 AM IST
വടക്കഞ്ചേരി: ചെയ്തപണികൾക്കു ദീർഘായുസ് ഉണ്ടാകുമോ എന്നതൊക്കെ പിന്നീട് വരുന്ന കാര്യങ്ങൾ. തകർന്ന കൾവർട്ട് 24 മണിക്കൂർപോലും എടുക്കാതെ പുനർനിർമിച്ച് നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണു നമ്മുടെ പൊതുമരാമത്ത് വകുപ്പ്.

വടക്കഞ്ചേരിയിൽനിന്നും തുടങ്ങുന്ന നെന്മാറ വഴിയിലുള്ള മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മംഗലംപാലത്തിനും മംഗലത്തെ പഴയ വില്ലേജ് ഓഫീസിനും ഇടക്കുവരുന്ന കൾവർട്ടാണ് ഒരുദിവസത്തെപോലും കാലതാമസമില്ലാതെ പുതുക്കിപ്പണിതിട്ടുള്ളത്.

സ്ലാബ് ബലപ്പെടുന്നതിനുള്ള സമയപരിധി കഴിഞ്ഞാൽ വാഹനങ്ങൾക്കു കടന്നുപോകാൻ ഇതുതുറന്നുകൊടുക്കും. അപ്പോൾ എന്തുസംഭവിക്കും എന്നൊക്കെ നമുക്ക് പിന്നീട് കണ്ടറിയാം.
പൊതുമരാമത്ത് വകുപ്പിനു നാണക്കേടുണ്ടാക്കും വിധമുള്ള ഒരു പുതുചരിത്രമുണ്ട് ഈ കൾവർട്ടിന്. നമ്മൾ സ്ഥിരം കാണുന്ന നിർമാണത്തിലെ അപാകത മൂലമുള്ള തകർച്ച തന്നെ. ഈ കൾവർട്ട് ഈ വിധം മൂന്നാഴ്ചമുമ്പ് പുതുക്കിപ്പണിതതായിരുന്നു.

കൾവർട്ട് വാർത്ത് ബലപ്പെടാനുള്ള സമയം കഴിഞ്ഞ് തുറന്നു കൊടുത്തപ്പോൾ സ്ലാബുതകർന്നു. ഇതിനുകാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത് ഭാരമുള്ള വാഹനങ്ങൾ കൾവർട്ടിനു മുകളിലൂടെ പോയതുകൊണ്ടാണെന്നായിരുന്നു.

ഭാരമുള്ള ബസുകളൊക്കെ കടന്നുപോകുമ്പോൾ യാത്രക്കാരെ അവിടെയിറക്കി ബസ് മൂന്നടി വീതിയുടെ കൾവർട്ട് കടന്നു യാത്രക്കാരെ വീണ്ടും കയറ്റി പോകണം എന്നർത്ഥം.


പക്ഷെ, അതുണ്ടായില്ല. അക്കാദമിക് പഠനങ്ങളും പരിചയ സമ്പന്നതയുമുള്ള എൻജിനീയർമാർ ചുറ്റുംനിന്ന് നിർമിച്ച നിർമാണങ്ങളല്ലേ എന്നുകരുതിയാണ് ബസുൾപ്പെടെയുള്ള വാഹനങ്ങൾ മുകളിലൂടെ കയറിപ്പോയത്.

എന്നാൽ തുറന്നു കൊടുത്ത കൾവർട്ട് രണ്ടുദിവസത്തിനുള്ളിൽ തന്നെ തകർന്നു. എന്നാൽ ഒരു കാര്യത്തിൽ മാത്രം ഇപ്പോൾ അതിവേഗത ഉണ്ടായിട്ടുണ്ട്. തകർന്ന കൾവർട്ട് യുദ്ധകാലാടിസ്ഥാനത്തിൽ ജെസിബി കൊണ്ടുവന്നുമാറ്റി മണിക്കൂറുകൾക്കുള്ളിൽ കമ്പികെട്ടി ഒരുപകൽതീരുംമുമ്പെ വാർപ്പും നടത്തി ബന്ധപ്പെട്ടവർ സ്ഥലംവിട്ടു. റോഡിലെ ഒരുകൾവർട്ട് തകർന്നാൽ ഇത്ര ശരവേഗത്തിൽ പണി നടത്തുന്നതു നാട്ടുകാർക്കും യാത്രക്കാർക്കും അത്ര പരിചിതമായ കാര്യമല്ല. ഇപ്പോൾ ചെയ്ത പണിയെങ്കിലും നിലനിൽക്കണേ എന്ന പ്രാർത്ഥനയാണു പൊതുമരാമത്ത് വകുപ്പിനുള്ളത്.

ഇനി മൂന്നാമതും തകർന്നാൽ നാണക്കേടുകൊണ്ട് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാകും. റോഡിന്‍റെ പകുതി ഭാഗത്തെ കൾവർട്ട് പുനർനിർമാണമാണിത്. ബാക്കി പാതിഭാഗത്ത് ഇത്തരത്തിൽ പണിതതു തകർന്നിരുന്നു. പിന്നീട് രണ്ടാമത് പണിതതാണ് നിലനിൽക്കുന്നത്. തകരലും പണിയലുമെല്ലാം ഈ രണ്ടര മാസത്തിനുള്ളിൽ നടന്ന സംഭവങ്ങളാണെന്നതും നാട്ടുകാർ ഓർമിപ്പിക്കുന്നു.