ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നീലിപ്പാറയിൽ സുരക്ഷാനടപടികൾ
Sunday, October 20, 2024 2:44 AM IST
വടക്കഞ്ചേരി: വിദ്യാർഥികൾ കാറിടിച്ചുമരിച്ച ദേശീയപാത പന്തലാംപാടം നീലിപ്പാറയിൽ ഡിവൈഎസ്പി മുരളീധരൻ, സിഐ കെ.പി. ബെന്നി, എസ്ഐ ജീഷ് മോൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ജെസിബിയുടെ സഹായത്തോടെ ദേശീയപാതയോരത്തെ മണ്ണും മാലിന്യങ്ങളും നീക്കി വഴിനടക്കാനുള്ള വഴിയൊരുക്കി.

പാതനിർമാണകമ്പനി അധികൃതരെ വിളിച്ചുവരുത്തിയായിരുന്നു പോലീസ് നടപടി.
വടക്കഞ്ചേരിമുതൽ വാണിയംപാറവരെ ഇരുഭാഗത്തും സർവീസ്റോഡ് നിർമാണം വൈകുന്നതിനെതിരേ നാട്ടുകാർ വെള്ളിയാഴ്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതോടെയാണു പോലീസ് ഉണർന്നത്.


രണ്ടാഴ്ചമുമ്പ് എംപി രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ വിവിധ വകുപ്പധികാരികൾ സ്ഥലംസന്ദർശിച്ച് സർവീസ് റോഡുനിർമാണം വേഗത്തിലാക്കണമെന്നു നിർദ്ദേശം നൽകിയിരുന്നെങ്കിലും നിർമാണത്തിൽ മെല്ലെ പ്പോക്ക് തുടരുകയാണ്. പലഭാഗത്തും സർവീസ്റോഡുകൾ ഇല്ലാത്തതിനാൽ അപകടങ്ങളും നിത്യ സംഭവമായി മാറിയിട്ടുണ്ട്.