ക്രമവിരുദ്ധമായി കോടികളുടെ വായ്പ: സിപിഎം നേതൃത്വം ഒത്തുതീർപ്പാക്കി?
Sunday, October 20, 2024 2:44 AM IST
ഷൊർണൂർ: ക്രമവിരുദ്ധമായി കോടികൾ വായ്പനൽകിയ സംഭവം സിപിഎം നേതൃത്വം ഇടപെട്ടു ഒത്തുതീർപ്പാക്കിയെന്നു ആരോപണം.

സിപിഎം ഭരിക്കുന്ന ഷൊർണൂർ സഹകരണ അർബൻബാങ്ക് പാർട്ടിയംഗത്തിന്‍റെ കുടുംബത്തിലുള്ളവർക്കു എട്ടുകോടി രൂപ വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നു പാർട്ടിതല അന്വേഷണത്തിൽ തന്നെ കണ്ടെത്തിയ സംഭവമാണു ഒതുക്കിത്തീർത്തത്.

തുക ഈടാക്കാൻ കർശന നടപടിക്കു സിപിഎം ജില്ലാ നേതൃത്വം ബാങ്കിനു നിർദേശം നൽകിയിരുന്നു. ജപ്തി അടക്കം നിയമമനുസരിച്ചുള്ള ഏതു നടപടിയും സ്വീകരിക്കാമെന്ന നിർദേശത്തെത്തുടർന്നു ബാങ്ക് ഭരണസമിതി അതിനു നീക്കവും തുടങ്ങിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച തുടർനടപടികൾ എങ്ങുമെത്തിയില്ലെന്നാണു സൂചന. വായ്പയിലെ ക്രമക്കേടിനെക്കുറിച്ചു സിപിഎം ജില്ലാ കമ്മിറ്റിക്ക് എട്ടുപരാതികൾ ലഭിച്ചിരുന്നു.

അവയിൽ കഴമ്പുണ്ടെന്നും വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും അന്വേഷണം നടത്തിയ സംസ്ഥാന സമിതി അംഗം കെ.എസ്. സലീഖ റിപ്പോർട്ടും നൽകിയിരുന്നതാണ്.

ഇതുസംബന്ധിച്ച് ബാങ്ക് ഭരണസമിതിയോടു വിശദീകരണം തേടിയെങ്കിലും മുൻഭരണസമിതിയുടെ കാലത്താണു സംഭവമെന്നാണു മറുപടി. വസ്തുമൂല്യ റിപ്പോർട്ടും നിയമോപദേശവും ഉൾപ്പെടെയുള്ള അപേക്ഷയിലാണു വായ്പ അനുവദിച്ചതെന്നാണു മുൻഭരണസമിതിയുടെ വിശദീകരണം. അപേക്ഷകർ ലോക്കൽ കമ്മിറ്റിയംഗത്തിന്‍റെകുടുംബക്കാരായതിനാൽ വായ്പയ്ക്കു പ്രാദേശിക നേതാക്കളിൽ പലരും സമ്മർദം ചെലുത്തിയതായി അന്വേഷണ റിപ്പോർട്ടിലുണ്ട്.


രാഷ്ട്രീയ, സാമൂഹിക മേഖലയിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ള വ്യക്തിയുടെ ബന്ധുക്കൾ എന്ന പരിഗണനയും ലഭിച്ചു. വസ്തുവിന്റെ അന്നത്തെ വിപണിമൂല്യത്തേക്കാൾ കൂടുതൽ തുകയാണു വായ്പയായി നൽകിയത്.

നിലവിൽ വസ്തുവിന്‍റെ വില ഉയർന്നതിനാൽ ഇടപാടിൽ ബാങ്കിനു നഷ്ടം സംഭവിക്കില്ല എന്നാണു നേതൃത്വത്തിന്‍റെ വിലയിരുത്തലെങ്കിലും ക്രമക്കേടിനു ഉത്തരവാദികളായവർക്കെതിരേ ഒരു നടപടിയുമുണ്ടായില്ല.

റിയൽ എസ്റ്റേറ്റ് ഇടപാടിനാണു വായ്പ എടുത്തതെന്നും പാർട്ടിക്കുള്ളിൽ ചർച്ചയുണ്ട്. ആരേ‍ാപണവിധേയനായ ലോക്കൽ കമ്മിറ്റിയംഗത്തോടു ഏരിയാകമ്മിറ്റി വിശദീകരണം തേടിയിരുന്നു.

മൂന്നുമാസത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കാമെന്നാണു അന്ന് അദ്ദേഹത്തിന്‍റെ മറുപടിയുണ്ടായത്. ബാങ്ക് ഭരണസമിതിയെയും ഇക്കാര്യം അറിയിച്ചിരുന്നു.

എന്നാൽ അതിനു കാത്തുനിൽക്കാതെ, കരുവന്നൂർ അടക്കമുള്ള തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകാനായിരുന്നു പാർട്ടിയുടെ തീരുമാനം. എന്നാൽ ഒരു തുടർനടപടികളും പിന്നീടുണ്ടായില്ല. പാർട്ടി നേതൃത്വം ഇടപെട്ട് സംഭവം ഒതുക്കിത്തീർക്കുകയും ചെയ്തു.