വടക്കഞ്ചേരി മുതൽ വാണിയംപാറ വരെ സർവീസ് റോഡ് നിർമാണം വേഗത്തിലാക്കണം: പ്രതിഷേധം തുടർന്ന് നാട്ടുകാർ
Tuesday, October 22, 2024 1:38 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി - വാണിയംപാറ ദേശീയപാതയിൽ ഭാഗികമായി മാത്രം സർവീസ് റോഡ് നിർമിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിനെതിരെ പ്രതിഷേധം തുടർന്ന് നാട്ടുകാർ. രണ്ടു വിദ്യാർഥികൾ കാറിടിച്ച് മരിക്കാനിടയായ പന്തലാംപാടത്ത് ഇന്നലെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കൂട്ടായ്മ ചെയർമാൻ എൻ.സി. രാഹുൽ, പന്തലാംപാടം മേരിമാതാ സ്കൂൾ അധ്യാപകരായ ഫാ. ക്രിസ്റ്റോ കാരക്കാട്ട് ഉൾപ്പെടെയുള്ള അധ്യാപകരും കൂട്ടായ്മയുടെ മറ്റു ഭാരവാഹികളായ ലിമോ ഇരട്ടിയാനിക്കൽ, ജെ.പി.എസ്. സജി, സി.എം. രാജൻ, ടി.സി. ഷാജി തുടങ്ങിയവർ പ്രതിഷേധങ്ങളിൽ പങ്കെടുത്തു.

സ്കൂളിനു മുന്നിലൂടെ പോലും സർവീസ് റോഡ് നിർമിക്കാൻ കരാർകമ്പനി കാട്ടുന്ന വിമുഖതയാണ് നാട്ടുകാരെ പ്രകോപിപ്പിക്കുന്നത്. ആറുവരിപാത നിർമാണം പൂർത്തിയായെന്ന് കാണിച്ച് പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങി മൂന്ന് വർഷത്തോളമാകുമ്പോഴും പാതവികസനത്തിന്‍റെ ഭാഗമായുള്ള സർവീസ് റോഡ് നിർമാണം ഇനിയും ആരംഭിക്കാതെ കരാർ കമ്പനി ഇപ്പോഴും തൊടുന്യായങ്ങൾ നിരത്തി ജനങ്ങളെ കുരുതികൊടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.

അമ്പത് മീറ്ററിലും നൂറ് മീറ്റർ ദൂരത്തിലും തുണ്ടുകളായാണ് പലയിടത്തും സർവീസ് റോഡ് നിർമിച്ചിട്ടുള്ളത്. ഇതു മൂലം സർവീസ് റോഡിന്‍റെ പ്രയോജനം ലഭിക്കുന്നില്ല. സർവീസ് റോഡുകൾ കൂട്ടിമുട്ടിച്ച് ദേശീയപാതയിലേക്ക് കയറാതെതന്നെ പേടികൂടാതെ സ്കൂൾ കുട്ടികൾക്കും തദ്ദേശവാസികൾക്കും യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. ഇനിയും ഒരു ദുരന്തത്തിന് കാത്തുനിൽക്കാതെ പാതനിർമാണത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. മേരിഗിരി ഉൾപ്പെടെയുള്ള സ്ഥലത്ത് നിലവിലുള്ള താത്കാലിക യു ടേൺ അടച്ചാൽ പിന്നെ കിലോമീറ്ററുകൾ ഏറെ താണ്ടി വാണിയംപാറയിലോ പന്നിയങ്കരയിലോ എത്തി വേണം ആളുകൾക്ക് പാതയുടെ മറുഭാഗത്തേക്ക് കടക്കാൻ. ഏതാനും ആഴ്ചകൾക്കു മുമ്പ് കെ. രാധാകൃഷ്ണൻ എംപിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികൾ അടങ്ങുന്ന സംഘം ദേശീയപാത സന്ദർശിക്കുകയും സർവീസ് റോഡുകൾ ഇല്ലാത്തതുൾപ്പെടെയുള്ള പോരായ്മകൾ കണ്ടെത്തിയിരുന്നു. അത് എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും നിർദേശം നൽകിയിരുന്നു.


എന്നാൽ പ്രവൃത്തികളിൽ മെല്ലെപ്പോക്ക് തുടരുകയാണ്. എംപി ഉൾപ്പെടെയുള്ളവർ തുടർ ഇടപ്പെടലുകൾ നടത്തി പണികൾക്ക് വേഗത വരുത്തണമെന്നാണ് ആവശ്യം. ഒരു മണിക്കൂറിന്‍റെ വ്യത്യാസത്തിലാണ് ഇന്നലെ ഉച്ചക്ക് പന്തലാംപാടം ഫുട്ഓവർ ബ്രിഡ്ജിനു സമീപം രണ്ട് അപകടങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം കാറിടിച്ച് കുട്ടികൾ മരിച്ച സ്ഥലത്തിനടുത്താണ് അപകടങ്ങൾ തുടരുന്നത്. കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റതിനു പിന്നാലെ ടിപ്പറും കാറും ഇടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായത്.