ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരേ സമരം: സിപിഎമ്മിനെതിരേ സോഷ്യൽ മീഡിയ
Saturday, October 19, 2024 6:10 AM IST
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിക്കെതിരേ സിപിഎം ഒറ്റപ്പാലം ഏരിയാകമ്മിറ്റി നടത്തിയ സമരത്തിനെതിരേ വിമർശനമുയരുന്നു.

താലൂക്കാശുപത്രി ഒറ്റപ്പാലം നഗരസഭാഭരണത്തിനു കീഴിലാണെന്നിരിക്കെ നഗരസഭയിൽ ഭരണനേതൃത്വംവഹിക്കുന്ന സിപിഎമ്മിനുതന്നെ സമരരംഗത്തിറങ്ങേണ്ടിവന്നതു പാർട്ടി നേതൃത്വത്തിന്‍റെയും ഭരണ നേതൃത്വത്തിന്‍റെയും കഴിവുകേടായാണു സോഷ്യൽമീഡിയയിൽ പ്രചാരണം നടക്കുന്നത്.

സംസ്ഥാന തലത്തിലും ഭരണംനടത്തുന്ന സിപിഎം കഴിവുകെട്ട സംഘടനായി മാറിയെന്നാണു വിമർശനം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എസ്. അജയകുമാറാണു കഴിഞ്ഞദിവസം നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്.


താലൂക്കാശുപത്രിയിൽ മറ്റുജില്ലകളിൽനിന്നെത്തി ശസ്ത്രക്രിയകൾ ചെയ്യുന്നവരുടെ എണ്ണം കൂടുന്നുവെന്നും കഴിഞ്ഞ ഒരുവർഷത്തിനിടെ 266 പേരാണു മറ്റുജില്ലകളിൽനിന്നെത്തി ഇവിടെ ശസ്ത്രക്രിയ ചെയ്തതെന്നു എസ്. അജയകുമാർ പറഞ്ഞു.ഏരിയാ സെക്രട്ടറി എസ്. കൃഷ്ണദാസ് അധ്യക്ഷനായി. ഏരിയാ കമ്മിറ്റിയംഗങ്ങളായ സി. അബ്ദുൽ ഖാദർ, യു. രാജഗോപാൽ, കെ. ഗംഗാധരൻ, കെ. രാജേഷ്, എം.ഐ.എ. റസാഖ്, പി.സി. സോമൻ പ്രസംഗിച്ചു.