ദീപാവലി ആഘോഷത്തിനൊരുങ്ങി കിഴക്കൻമേഖലയിലെ തമിഴ്കുടുംബങ്ങൾ
Sunday, October 20, 2024 2:44 AM IST
ചിറ്റൂർ: താലൂക്കിന്‍റെ കിഴക്കൻ പ്രദേശങ്ങളിൽ തമിഴ് കുടുംബങ്ങളിൽ ദീപാവലി ആഘോഷിക്കാൻ ഒരുങ്ങിത്തുടങ്ങി.

വടകരപ്പതി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, നല്ലേപ്പിള്ളി, പട്ടഞ്ചേരി, മുതലമട ഉൾപ്പെടെ പഞ്ചായത്തു പ്രദേശങ്ങളിലാണ് കൂടുതൽ തമിഴ്കുടുംബങ്ങളുള്ളത്.

ഈ മാസം 31 നാണ് ദീപാവലി കൊണ്ടാടുന്നതെങ്കിലും ഗ്രാമീണകുടുംബങ്ങളിൽ വീടുശുചീകരിച്ച് വെള്ളപൂശി ഒരുക്കം തുടങ്ങിയിട്ടുണ്ട്. അന്നേ ദിവസം സൂര്യോദയത്തിനു മുൻപ് തന്നെ കുടുംബാംഗങ്ങളെല്ലാം എണ്ണതേയ്ച്ച് കുളിച്ച് ദേഹശുദ്ധി വരുത്തും.

പിന്നീട് വീട്ടിൽ ഇഷ്ടദൈവത്തിനു മുന്നിൽ വയ്ക്കുന്ന വിളക്ക് വന്ദിക്കും. കുടുംബാംഗങ്ങളെല്ലാം പുതുവസ്ത്രങ്ങൾ ധരിക്കും.


പിന്നീട് മലയാളികൾ വിഷുകൈനീട്ടം നൽകുന്നത് പോലെ വീട്ടിലുള്ളവർക്ക് മുതിർന്നയാൾ വെറ്റില, കളിവെറ്റില പഴത്തോടൊപ്പം പണവും കുടുംബാംഗങ്ങൾക്കു നൽകും. ദീപാവലി ആഘോഷത്തിന്‍റെ പ്രധാനഘടകമാണ് പടക്കംപൊട്ടിക്കൽ. ഇതിനു ഏറെ ചെലവുള്ളതാണ്.

സാധാരണ കുടുംബത്തിലുള്ളവർതന്നെ 2000 രൂപ മുതൽ 5000 രൂപവരെ പടക്കത്തിനായി ചെലവഴിക്കും.

മിക്ക വീടുകളിലും മധുരപലഹാരം ഉണ്ടാക്കി പരസ്പരം സമീപവാസികൾക്കു നൽകുന്നതും പതിവാണ്.

ദിപാവലിക്ക് റിലീസ് ചിത്രങ്ങൾ കാണുകയെന്നതും തമിഴ് വംശകുടുംബങ്ങൾ കാലാകാലമായി നടന്നുവരുന്ന വിനോദമാണ്.