ഓട്ടൻതുള്ളൽ രംഗത്തു ചുവടുറപ്പിക്കാൻ എഴുവയസുകാരി സാരംഗി
Monday, October 21, 2024 2:17 AM IST
മംഗലം ശങ്കരൻകുട്ടി

ഒറ്റപ്പാലം: കുഞ്ചൻനന്പ്യാരുടെ നാട്ടിൽനിന്നും തുള്ളൽപാരന്പര്യത്തിലേക്കൊരു കുഞ്ഞുപ്രതിഭ. ഓട്ടൻതുള്ളലിലും നൃത്തങ്ങളിലും അമ്മയുടെ പാരമ്പര്യം പിന്തുടരുന്ന ഏഴുവയസുകാരി സാരംഗിയാണ് തുള്ളൽകലക്ക് ഭാവി വാഗ്ദാനമായി ചുവടുറപ്പിക്കുന്നത്.

ലക്കിടി മൂന്നുണ്ണിപ്പറമ്പിൽ പ്രജിത്തിന്‍റെയും പൂവത്തിങ്കൽ സരിതയുടെയും മകളാണീ കൊച്ചുമിടുക്കി. അമ്മ കിള്ളിക്കുറുശ്ശിമംഗലം കുഞ്ചൻനമ്പ്യാർ‍ സ്മാരകത്തിൽ തുള്ളൽപഠിക്കാൻ പുറപ്പെട്ടതു പന്ത്രണ്ടാം വയസിലാണെങ്കിൽ മകൾ ഓട്ടൻതുള്ളൽ പഠിച്ചുതുടങ്ങിയതു മൂന്നര വയസിൽ. അമ്മ തന്നെയാണു ഗുരു.

കോവിഡ് വ്യാപന കാലത്തു സരിത ഓൺലൈൻ ക്ലാസെടുക്കുന്നതു നോക്കിയിരുന്ന കുഞ്ഞ് സ്വയം കണ്ടുപഠിക്കുകയായിരുന്നു. അതു തിരിച്ചറിഞ്ഞ അമ്മ പരിശീലനം കൊടുത്തു തുടങ്ങി. അഞ്ചു വയസുതികയുന്നതിനു മുൻപ് ഗുരുവായൂർ ക്ഷേത്രത്തിൽ ഓട്ടന്‍തു‌ള്ളൽ അവതരിപ്പിച്ച് അരങ്ങേറ്റം കുറിച്ചു. കുഞ്ഞുശിരസ്സിനു പാകമായ കിരീടം പ്രത്യേകം നിർമിച്ചാണു അരങ്ങേറ്റം നടത്തിയത്.

ഒരുമണിക്കൂറോളം ഓട്ടൻതുള്ളൽ അവതരിപ്പിക്കാൻ സാരംഗി ക്ക് ഒരു പ്രയാസവുമില്ല. ഒരൊറ്റ നിർബന്ധമേയുള്ളൂ, തുള്ളൽ അവതരിപ്പിക്കുമ്പോൾ‌ കോഡ്‍ലെസ് മൈക്ക് കൂടെവേണം.
കഴിഞ്ഞ മേയിൽ തൂത ഭഗവതിക്ഷേത്രത്തിലെ ഉത്സവവേദിയിൽ അമ്മയുംമകളും ചേർന്ന് ‘പാത്രചരിതം’ തുള്ളൽകൃതി ഇര‌ട്ടത്തുള്ളലായി അവതരിപ്പിച്ചു.


സെമി ക്ലാസിക്കൽ നൃത്തങ്ങളും സ്വായത്തമാക്കിയിട്ടുള്ള സാരംഗി ആന്ധ്രയിലെ ശ്രീശൈലം ദക്ഷിണേന്ത്യൻ നൃത്തോത്സവത്തിലും പൂരക്കാലത്ത് ഒറ്റപ്പാലം ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിലും ചിലങ്കകെട്ടി നടനമാടിയിട്ടുണ്ട്.

ഇപ്പോൾ കലാമണ്ഡലം റോഷന്‍റെ ശിക്ഷണത്തിൽ ശാസ്ത്രീയനൃത്തങ്ങളും ജലജ നന്ദകുമാറിന്‍റെ കീഴിൽ ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്നു. ഭരതനാട്യത്തിലും ഇതിനകം അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.ഓട്ടൻതുള്ളലും സെമി ക്ലാസിക്കൽ നൃത്തങ്ങളുമായി ഇതിനകം നാല്പതോളം വേദികൾ കയറിക്കഴിഞ്ഞു സാരംഗി.

കഴിഞ്ഞ 22 വർഷങ്ങൾക്കുള്ളിൽ ആയിരത്തോളം വേദികളിൽ തുള്ളൽ അവതരിപ്പിച്ചിട്ടുള്ള സരിതയ്ക്കു ലഭിച്ച ഉപഹാരങ്ങൾക്കൊപ്പം കട്ടയ്ക്കുനിൽക്കും സാരംഗി രണ്ടുവർഷത്തിനുള്ളിൽ നേടിയ സമ്മാനങ്ങൾ. രാജ്യാന്തര ഐഡൽ നൃത്തമഞ്ജരി പുരസ്കാരം, ദുർഗശ്രീ പുരസ്കാരം, കലാഭൈരവ പുരസ്കാരം, ഭാരതീയ ബാലകൃതി സംസ്കൃതി പുരസ്കാരം എന്നിങ്ങനെ നീളുന്നു നേട്ടങ്ങളുടെ പട്ടിക.

ഓട്ടൻതുള്ളലിനു പുറമേ ഛത്തീസ്ഗഡ് സർവകലാശാലയിൽ നിന്നു ഭരതനാട്യത്തിൽ രണ്ടാംറാങ്കോടെ ബിരുദവും നേിയിട്ടുള്ള ‘കുഞ്ചൻ സ്മാരകം സരിത’ ഓട്ടൻതുള്ളലിൽ ഒട്ടേറെ ശിഷ്യരുടെ ഗുരുവാണ്.

അവരിൽ പലരും സംസ്ഥാന സ്കൂൾ കലോത്സവം ഉൾപ്പെടെയുള്ള മത്സരവേദികളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുമുണ്ട്. പാലപ്പുറം ലക്ഷ്മി നാരായണ വിദ്യാനികേതിനിലെ വിദ്യാർഥിനിയാണു സാരംഗി.