ഒറ്റപ്പാലം എൻഎസ്എസ് കോളജ് തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി 22ന് പരിഗണിക്കും
Sunday, October 20, 2024 2:44 AM IST
ഒറ്റപ്പാലം: എൻഎസ്എസ് കോളജിൽ ക്ലാസ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി വീണ്ടും 22ന് പരിഗണിക്കും.

ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ യൂണിയൻ തെരഞ്ഞെടുപ്പു നടപടികൾ മാറ്റിവയ്ക്കപ്പെട്ട കോളജിൽ അതുവരെ തൽസ്ഥിതി തു‌ടരാനും ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നു പ്രിൻസിപ്പൽ കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.

ചെയർമാൻ ഉൾപ്പെടെ യൂണിയന്‍റെ ഒന്പതു ജനറൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പു മാറ്റിവയ്ക്കപ്പെട്ടതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ കെഎസ്‌യു സമർപ്പിച്ച ഹർജി പരിഗണിച്ചാണു കോടതി ഉത്തരവ്. നിർത്തിവയ്ക്കപ്പെട്ട തെരഞ്ഞെടുപ്പു നടപടികൾ നിയമാനുസൃതം തുടരണമെന്നാണു കെഎസ്‌യു പാനലിൽ ക്ലാസ് പ്രതിനിധികളായി വിജയിച്ചവർനൽകിയ ഹർജിയിലെ ആവശ്യം.

ക്ലാസ് പ്രതിനിധികളെ തെരഞ്ഞെടുത്ത ശേഷം അവരിൽനിന്നു ജനറൽ സീറ്റുകളിലേക്കു ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന പാർലമെന്‍ററി മാതൃകയിൽ ഇലക്‌ഷൻ നടത്തുന്ന കോളജാണിത്. കഴിഞ്ഞ 10നു ക്ലാസ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിൽ ആറുസീറ്റുകളിൽ കെഎസ്‌യുവിനും എസ്എഫ്ഐയ്ക്കും തുല്യവോട്ടുകളായിരുന്നു. ഈ സീറ്റുകളിൽ ലോട്ടിലൂടെയാണു വിജയികളെ തീരുമാനിച്ചിരുന്നത്.

കെഎസ്‌യുവിനു നാലും എസ്എഫ്ഐയ്ക്കു രണ്ടും സീറ്റുകളിലായിരുന്നു ലോട്ടിൽ വിജയം. ഇതേച്ചൊല്ലിയുണ്ടായ തർക്കങ്ങൾ ക്രമസമാധാന പ്രശ്നമായി വളർന്നതോടെയാണ് ഒന്പതു ജനറൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രാത്രി വൈകി നിർത്തിവച്ചത്.


ക്രമസമാധാന പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്ന് അറിയിച്ചു സബ് കളക്ടറും പോലീസും നോട്ടിസ് നൽകിയതിനു പിന്നാലെയായിരുന്നു നടപടി. പിന്നീടു ബാലറ്റ് പേപ്പറുകൾ പോലീസ് സുരക്ഷയിൽ സ്ട്രോംഗ് റൂമിലേക്കു മാറ്റി.

അതേസമയം, ഇതിനു ശേഷം ക്ലാസുകൾ മുടങ്ങുന്ന കലാലയത്തിൽ അധ്യയനം പുനരാരംഭിക്കുന്നതിനു അച്ചടക്ക സമിതി യോഗത്തിൽ വഴിതെളിഞ്ഞു. അധ്യയനം തുടങ്ങുന്നതിനു തടസ്സമില്ലെന്നു വിദ്യാർഥി സംഘടനാ പ്രതിനിധികൾ യോഗത്തിൽ സ്വീകരിച്ച നിലപാട് മാനേജ്മെന്‍റിനെ അറിയിക്കുമെന്നു പ്രിൻസിപ്പൽ പറഞ്ഞു.

മാനേജ്മെന്‍റിന്‍റെ കൂടി അഭിപ്രായം അറിഞ്ഞശേഷം ക്ലാസുകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസങ്ങളിൽ അധ്യയനം പുനരാരംഭിക്കാൻ ശ്രമം നടന്നെങ്കിലും കെഎസ്‌യുവിന്‍റെയും എസ്എഫ്ഐയുടെയും സമരങ്ങളെ തുടർന്നു കഴിഞ്ഞിരുന്നില്ല.

തൽക്കാലം ഓൺലൈൻ ക്ലാസുകളിലേക്കു മാറാമെന്ന സ്റ്റാഫ് കൗൺസിൽ തീരുമാനത്തിനിടെയാണു സബ് കളക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ സി.എം. അബ്ദുൽ മജീദിന്‍റെ സാന്നിധ്യത്തിൽ വിദ്യാർഥിസംഘടനാ പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് അച്ചടക്കസമിതി ചേർന്നത്.