ഒരിക്കൽകൂടി മുഹമ്മദ് ഇസാമും മുഹമ്മദ് റോഷനും സ്കൂൾഗേറ്റ് കടന്നെത്തി, ആംബുലൻസിൽ...
Sunday, October 20, 2024 2:44 AM IST
വടക്കഞ്ചേരി: ഓടിച്ചാടി കുസൃതികാട്ടി നടന്നിരുന്ന മുഹമ്മദ് ഇസാമും മുഹമ്മദ് റോഷനും ഒരിക്കൽക്കൂടി സ്കൂൾഗേറ്റ് കടന്നുവന്നു. സഹപാഠികളോടും അധ്യാപകരോടും യാത്രചോദിക്കാൻ. പിന്നെ അവർ രണ്ടുപേരുംപോയി, നിത്യതയിലേക്ക്.

വെള്ളിയാഴ്ച ഉച്ചയ്ക്കു ദേശീയപാത പന്തലാംപാടം നീലിപാറയിൽ 24 ന്യൂസ്ചാനൽസംഘം സഞ്ചരിച്ച കാറിടിച്ചാണു അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് അഷറഫലിയുടെ മകൻ മുഹമ്മദ് റോഷൻ (15), വടക്കഞ്ചേരി നായർകുന്ന് കൈതപ്പാടം വലിയവീട്ടിൽ ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഇസാം (15) എന്നീ വിദ്യാർഥികൾ മരിച്ചത്. പന്തലാംപാടം മേരിമാത ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് സി ഡിവിഷനിലെ വിദ്യാർഥികളാണ് ഇരുവരും.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം തൃശൂരിൽനിന്നും മൃതദേഹങ്ങൾ പൊതുദർശനത്തിനായി സ്കൂളിലെ ഓഡിറ്റോറിയത്തിൽ കൊണ്ടുവന്നത്.
ദേശീയപാതയിൽനിന്നും ഗേറ്റുകടന്ന് ആംബുലൻസുകൾ ഓഡിറ്റോറിയത്തിനുമുന്നിൽ എത്തിയതോടെ സഹപാഠികളും അധ്യാപകരും നാട്ടുകാരുമായി തിങ്ങിനിറഞ്ഞ വലിയ ഓഡിറ്റോറിയം നിശബ്ദമായി. ഒതുക്കിപ്പിടിച്ചിരുന്ന തേങ്ങലുകളും സങ്കടങ്ങളും വിലാപങ്ങളിലേക്കു വഴിമാറി.

അവധിയായിരുന്നിട്ടും സ്കൂളിലെ മുഴുവൻ കുട്ടികളും രണ്ടുമണിക്കൂർമുന്നേ തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കു യാത്രാമൊഴിയേകാൻ സ്കൂളിലെത്തിയിരുന്നു.


സ്കൂൾ മാനേജർ ഫാ. ജോബി കാച്ചപ്പള്ളി, പ്രധാനാധ്യാപിക ജോളി ടീച്ചർ, ക്ലാസ് ടീച്ചർ ജിന്‍റോ, പിടിഎ പ്രസിഡന്‍റ് വേലായുധൻ എന്നിവരുടെ നേതൃത്വത്തിൽ പൊതുദർശനത്തിനുള്ള ക്രമീകരണങ്ങളെല്ലാം നേരത്തേതന്നെ നടത്തിയിരുന്നു. മതപരമായ പ്രാർഥനയ്ക്കു ശേഷമായിരുന്നു പൊതുദർശനം.

മുൻമന്ത്രിമാരായ കെ.ഇ. ഇസ്മയിൽ, വി.സി. കബീർ മാസ്റ്റർ, ആലത്തൂർ തഹസിൽദാർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ എത്തിയിരുന്നു.

മുക്കാൽമണിക്കൂറോളം പൊതുദർശനത്തിനുവച്ച മൃതദേഹങ്ങൾ പിന്നീട് അഞ്ചുമൂർത്തി മംഗലം ചോഴിയംകാടും വടക്കഞ്ചേരി നായർക്കുന്ന് കൈതപ്പാടത്തുമുള്ള അവരവരുടെ വീടുകളിലേക്കു കൊണ്ടുപോയി. സ്വപ്നങ്ങളൊക്കെയും വീണുടഞ്ഞതിന്‍റെ ആഘാതത്തിലായിരുന്നു ഇസാമിന്‍റെയും റോഷന്‍റെയും മാതാപിതാക്കൾ.

ഇസാമിന്‍റെ പതിനഞ്ചാം ജന്മദിനത്തിലായിരുന്നു മരണവും. സ്കൂൾവിട്ടുവരുന്ന ഇസാമിനു സർപ്രൈസ് ഗിഫ്റ്റ് ഒരുക്കി കാത്തിരുന്ന വീട്ടിലേക്ക് ചേതനയറ്റ ഇസാം എത്തിയപ്പോൾ വേദനകൾ കൂട്ടക്കരച്ചിലായി. മൃതദേഹങ്ങൾ വൈകീട്ടോടെ അവരവരുടെ വീടുകൾക്കടുത്തുള്ള കബർസ്ഥാനിൽ കബറടക്കി.