സ്വർണഗദ്ദയിൽ ആവേശമായി ‌ പാരന്പര്യ കൊയ്ത്തുത്സവം
Sunday, October 20, 2024 2:44 AM IST
അഗളി: പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള കാർഷിക വരുമാനദായിക പദ്ധതിയായ നമ്മത്ത് വെള്ളമെ പദ്ധതിയുടെ ഭാഗമായി പാരമ്പര്യ കാർഷക കൊയ്ത്തുത്സവമായ രാജകമ്പളം നടത്തി.

അട്ടപ്പാടി പുതുർ പഞ്ചായത്തിലെ സ്വർണഗദ്ദ ഊരിൽനടന്ന കൊയ്ത്തുൽസവം ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. സ്വർണഗദ്ദ ഊരുമൂപ്പൻ രാമൻ സൂരമൂപ്പൻ അധ്യക്ഷത വഹിച്ചു. കെ. അമൃത റിപ്പോർട്ട് അവതരിപ്പിച്ചു.

അഗളി, ഷോളയൂർ ടിഇഒ മാരായപ്രിൻസ് റഷീദ്, രാഹുൽ, പട്ടിമാളം മൂപ്പൻ രംഗൻ, ഫീൽഡ് കോ- ഓർഡിനേറ്റർ ഗണേശൻ എന്നിവർ പ്രസംഗിച്ചു. ഐടിഡി പ്രോജക്ട് ഓഫീസർ സുരേഷ് കുമാർ സ്വാഗതവും പുതൂർ ജംഷീർ നന്ദിയും പറഞ്ഞു.

2019- 20 ലാണ് അട്ടപ്പാടിയിൽ ചെറുധാന്യകൃഷിആരംഭിച്ചത്. അട്ടപ്പാടിയിൽ അന്യംനിന്നുകൊണ്ടിരിക്കുന്ന തനതു പാരമ്പര്യ കൃഷികളെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു മുഖ്യ ലക്ഷ്യം.


പാരമ്പര്യ കൃഷികളെ വീണ്ടെടുക്കുക,അട്ടപ്പാടിയുടെ ഭക്ഷണ സംസ്കാരം തിരിച്ചുകൊണ്ടുവരിക, അട്ടപ്പാടി ജനത നേരിടുന്ന പോഷകാഹാര കുറവ് പരിഹരിക്കുക, ഭൂമി അന്യാധീനപ്പെടാതെ സംരക്ഷിക്കുക, യുവതലമുറയെ കാർഷിക മേഖലയിലേക്ക് തിരിച്ചു കൊണ്ടുവരിക, കൃഷിയിലൂടെ സാമ്പത്തിക നില മെച്ചപ്പെടുത്തുക, കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യം വിപണിയിൽ എടുത്തു കാണിക്കുക, ആചാര അനുഷ്ഠാന കലകളെ നിലനിർത്തുക തുടങ്ങി വിവിധ പദ്ധതി ലക്ഷ്യമായിട്ടാണ് അട്ടപ്പാടിയിൽ മില്ലറ്റ് ഗ്രാം പദ്ധതി ആരംഭിച്ചത്.

നിലവിൽ 41 ഊരുകളിലായി 1887.3 ഏക്കർ ഭൂമിയിൽ 1315 കർഷകർ പാരമ്പര്യകൃഷി ചെയ്തുവരുന്നുണ്ടെന്നു അധികൃതർ പറഞ്ഞു.