കാട്ടുപന്നി ബൈക്കിനു കുറുകെച്ചാടി; യാത്രികനു ഗുരുതരപരിക്ക്
Monday, October 21, 2024 2:17 AM IST
മലമ്പുഴ: കാട്ടുപന്നി കുറുകെച്ചാടി ബൈക്കുമറി‌ഞ്ഞു യാത്രികർക്കു പരിക്ക്. ഗുരുതരമായി പരിക്കേറ്റയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.

ഇന്നലെ രാവിലെ എട്ടോടെ മലമ്പുഴ എസ്പി ലൈൻ മധുര വീരൻ അമ്പലത്തിനു മുന്നിലാണു സംഭവം. തൊഴിലാളികളായ കാഞ്ഞിരക്കടവ് സ്വദേശിഷൈജുവും മലമ്പുഴ കൈരളി നഗർ ശ്രീവത്സം അപ്പാർട്ടുമെന്‍റിലെ പറമ്പുകാട്ടിൽ സുരേഷ് എന്നിവരാണ് അപകടത്തിൽപെട്ടത്.
രാവിലെ ജോലിക്കു പോകുമ്പോഴായിരുന്നു സംഭവം. കാട്ടുപന്നിയിടിച്ച് വീണ ബൈക്കിൽ നിന്നും പുറകിലിരുന്ന സുരേഷ് തെറിച്ചുവീഴുകയായിരുന്നു.

പന്നിയുടെ കാലുകൾ ബൈക്കിന്‍റെ മുൻചക്രത്തിൽ കുടുങ്ങിയതായി സുരേഷ് പറഞ്ഞു. അപകടസമയത്ത് അതുവഴിവന്ന ഓട്ടോ ഡ്രൈവർ പരമനാണു അപകടത്തിൽപെട്ടവരെ പാലക്കാട് ജില്ലാ ആശൂപത്രിയിൽ എത്തിച്ചത്.


ഞായറാഴ്ച്ച ഒപി ഇല്ലാത്തതിനാൽ പ്രാഥമിക ശ്രുശ്രൂഷനൽകി പറഞ്ഞയച്ചതായി സുരേഷിന്‍റെ ഭാര്യ ഗീത പറഞ്ഞു. തലയിൽ പത്തോളം തുന്നലുണ്ടെന്നും തോളെല്ലു പൊട്ടിയതായി അറിയാൻ കഴിഞ്ഞെന്നും അവർ പറഞ്ഞു.

തിങ്കളാഴ്ച്ച വീണ്ടും ആശുപത്രിയിൽചെന്ന് വിശദമായ പരിശോധന നടത്താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും പറഞ്ഞു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മാസങ്ങൾക്കുമുമ്പ് ഇതേ സ്ഥലത്ത് പന്നിയിടിച്ച് ഓട്ടോ മറിഞ്ഞിട്ടുണ്ടെന്നും ഈ പ്രദേശത്തെ രൂക്ഷമായ പന്നിശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.