വിദ്യാർഥികളുടെ മരണത്തിനിടയാക്കിയത് കാറിന്‍റെ അമിതവേഗമെന്നു പരാതി
Saturday, October 19, 2024 6:10 AM IST
വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടം നീലിപ്പാറയിൽ രണ്ടുവിദ്യാർഥികളുടെ ദാരുണമരണത്തിനിടയാക്കിയതു കാറിന്‍റെ അമിതവേഗതയാണെന്നു പരാതി. നാട്ടുകാർ നോക്കിനിൽക്കെയാണു നീലിപ്പാറ ക്വാറിക്കുമുന്നിൽ കാർ വിദ്യാർഥികളെ ഇടിച്ചുതെറിപ്പിക്കുന്നത്.

ഇടിയുടെ ആഘാതത്തിൽ ഒരു കുട്ടി 30 മീറ്റർ ദൂരേക്കു തെറിച്ചുവീണു. മറ്റൊരാൾ 20 മീറ്റർ മാറി പുൽപ്പടർപ്പിലുമാണ് വീണത്.

വെള്ളിയാഴ്ചയായതിനാൽ വാണിയംപാറയിലെ മസ്ജിദിൽ പോയി നമസ്കാരം കഴിഞ്ഞ് തിരിച്ച് സ്കൂളിലേക്കു വഴിയോരത്തുകൂടി നടന്നുപോയിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇക്കാര്യം സ്കൂൾ അധികൃതർ വടക്കഞ്ചേരി പോലീസിൽ നൽകിയ പരാതിയിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


ഇവർക്ക് തൊട്ടുപിറകിലുണ്ടായിരുന്ന കുട്ടികൾ ഓടിമാറി രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ചകളിൽ നമസ്കാരത്തിനായി 30ലേറെ കുട്ടികൾ സ്കൂളിൽനിന്നും പള്ളിയിൽ പോയി വരാറുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഇതിനു രക്ഷിതാക്കളുടെ സമ്മതവുമുണ്ട്.