"വിളയോടിയിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി നിർദിഷ്ട ബൈപാസ് യാഥാർഥ്യമാക്കണം'
Monday, October 21, 2024 2:17 AM IST
വണ്ടിത്താവളം: വിളയോടി റോഡിലെ വാഹനക്കുരുക്കിനു പരിഹാരമില്ലാതെ യാത്രക്കാർ വലയുന്നു. വീതികുറഞ്ഞ റോഡിൽ വാഹനങ്ങൾ പ്രധാന പാതയിലേക്കു കയറിവരുമ്പോൾ ഇറങ്ങിപ്പോവുന്ന വാഹനങ്ങൾക്കു മറികടക്കാൻ സ്ഥലമില്ലാത്തതാണു ഗതാഗതതടസം പതിവാക്കുന്നത്.

ഇരുവശത്തും വ്യാപാരസ്ഥാപനങ്ങൾ കൂടുതലായുള്ളതിനാൽ വാഹനങ്ങൾ അരികുചേർന്നുപോവാനും കഴിയാത്ത സാഹചര്യമുണ്ട്.

അടുത്തിടെ സ്വകാര്യബസ് പ്രധാന പാതയിലേക്കു കയറിവരുന്നതിനിടെ യന്ത്രതകരാറുണ്ടായി നാലുമണിക്കൂർ സഞ്ചാരതടസമായിട്ടുണ്ട്.


കൂടാതെ ബസ് കാത്തുനിന്ന വയോധികൻ കാറിടിച്ചു സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടതുൾപ്പെട നിരവധി അപകടങ്ങളും ഈ സ്ഥലത്തു നടന്നിട്ടുണ്ട്.

ഗതാഗതതടസം രൂക്ഷമായതോടെ പൊതുമരാമത്ത് വകുപ്പ് അരകിലോമീറ്റർ ദൈർഘ്യത്തിൽ രണ്ട് ബൈപാസുകൾ നിർമിക്കാൻ തീരുമാനിച്ച് പ്രാഥമിക സർവേകളും പൂർത്തിയാക്കിയിരുന്നു.

പിന്നീട് സർക്കാരിന്‍റെ സാമ്പത്തിക പ്രശ്നം ചുണ്ടിക്കാട്ടി ബൈപാസ് നിർമാണം നീണ്ടുപോവുകയാണ്.