വൈക്കം: കഴിഞ്ഞ ദിവസം സേ പരീക്ഷാ പരിശീലന ക്ലാസിന് പോയ ശേഷം കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി. ഗോവയിലെ പനാജിക്കടുത്ത് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് പതിമൂന്നുകാരിയായ വിദ്യാർഥിനിയെ ഗോവ പോലീസ് കണ്ടെത്തിയത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ യുവാവുമായി പെൺകുട്ടി പോയെന്ന് സൂചന ലഭിച്ചതിനെ ത്തുടർന്ന് പോലീസ് യുവാവിന്‍റെ മൊബൈൽ ഫോൺ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലക്കാട് ഇവർ എത്തിയതായി സൂചന ലഭിച്ചു. തുടർന്ന് യുവാവിന്‍റെ ഫോൺ സ്വിച്ച് ഓഫായി.

വൈക്കത്തുനിന്ന് വനിതാ പോലീസ് ഉൾപ്പെട്ട സംഘം ബംഗളൂരുവിൽ അന്വേഷണം നടത്തുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തിയതായി വിവരം ലഭിച്ചത്.തുടർന്ന് വൈക്കം പോലീസ് സംഘം ഗോവയിലേക്ക് തിരിച്ചു.