ഇരിട്ടി: കഴിഞ്ഞ ദിവസം മലയോര മേഖലകളിൽ ഉണ്ടായ കനത്ത മഴയിലും മീത്തിലെ പുന്നാട്, കല്ലങ്ങോട് മേഖലയിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ നിവേദിത വിദ്യാലയത്തിന് സമീപത്തുള്ള പി.കെ. സരളയുടെ വീടിന്‍റെ മേൽക്കൂര പറന്നുപോയി. ഈസമയം വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

മേൽക്കൂര പറന്നുപോയതോടെ മഴവെള്ളം മുഴുവൻ വീട്ടിനുള്ളിൽ വീണു ഗൃഹോപകാരങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിനു സമീപം കല്ലങ്ങോടുള്ള മാവില ഹരീന്ദ്രന്‍റെ 150 ഓളം വാഴകൾ കാറ്റിൽ നിലം പതിച്ചു. ഇതിൽ തൊണ്ണൂറു ശതമാനം വാഴകളും ഒരു മാസത്തിനുള്ളിൽ വിളവെടുക്കാറായവയാണ്. ഇതോട് ചേർന്ന പള്ളിപ്രവന്‍ പദ്മനാഭന്‍റെ നൂറോളം വാഴകളും കാറ്റിൽ നശിച്ചു.

പി.പി. രാമചന്ദ്രന്‍റെ വീട്ടിനു സമീപത്തെ മുപ്പതോളം റബർ മരങ്ങളും കവുങ്ങുകളും പ്ലാവുകളും കാറ്റിൽ പൊട്ടിവീണും കടപുഴകിവീണും നശിച്ചു. വൈദ്യുത ലൈനിനുമുകളിൽ മരംപൊട്ടി വീണ് പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായി.