പുൽപ്പള്ളി: ആടുവസന്തയ്ക്കെതിരായ കുത്തിവയ്ക്ക് കാന്പയിൻ തുടങ്ങി. ജില്ലയിലെ 45,000ത്തോളം ആടുകളെ പദ്ധതിയുടെ ഭാഗമായി വാക്സിനേഷന് വിധേയമാക്കും.
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ ഉൾപ്പെടുന്ന സ്ക്വാഡുകൾ കർഷകരുടെ വീടുകളിൽ എത്തി നാലു മാസത്തിനു മുകളിൽ പ്രായമുള്ളതും ഗർഭമില്ലാത്തതുമായ ആടുകൾക്കു കുത്തിവയ്പ് നൽകും. ജില്ലാതല ഉദ്ഘാടനം ആനപ്പാറ പിജെ ഗോട്ട് ഫാമിൽ ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ ഓർഡിനേറ്ററും ചീഫ് വെറ്ററിനറി ഓഫീസറുമായ ഡോ.പി.കെ. രമാദേവി നിർവഹിച്ചു. മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ.സജി ജോസഫ് അധ്യക്ഷത വഹിച്ചു. സീനിയർ വെറ്റിനറി സർജൻ ഡോ.കെ.എസ്. പ്രേമൻ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ എ.കെ. രമേശൻ, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ.നീതു ദിവാകർ, കർഷകരായ കെ.എം. പോൾ, പി.ജെ. ജോണ് എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരായ സി.ഡി. റോഷ്ന, പി.കെ. സുനിത, ബിനോയ് ജയിംസ്, എം.ആർ. ബിന്ദു, ജ്യോതിരാജു, ജീവനക്കാരായ വി.എം. ജോസഫ്, മാത്യു, സന്തോഷ്കുമാർ, സിജി സാബു, ജയ സുരേഷ്, പി.കെ. മനോജ്കുമാർ എന്നിവർ നേതൃത്വം നൽകി.