പുഞ്ചിരിമട്ടം ഉരുൾ ദുരന്തം: സ്ഥിരം പുനരധിവാസം അവതാളത്തിൽ
Saturday, October 19, 2024 5:25 AM IST
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിത കുടുംബങ്ങളുടെ സ്ഥിരം പുനരധിവാസം അവതാളത്തിൽ. ടൗണ്‍ഷിപ്പ് സജ്ജമാക്കുന്നതിന് മേപ്പാടി നെടുന്പാല എസ്റ്റേറ്റിലെ 65.41 ഉം കൽപ്പറ്റ എൽസ്റ്റൻ എസ്റ്റേറ്റിലെ പുൽപ്പാറ ഡിവിഷനിൽപ്പെട്ട 78.73 ഉം ഹെക്ടർ ഭൂമി ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുത്ത സർക്കാർ നടപടിക്കെതിരേ തോട്ടം മാനേജ്മെന്‍റുകൾ ഹൈക്കോടതിയെ സമീപിച്ചത് സ്ഥിരം പുനരധിവാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി. ഹാരിസണ്‍ മലയാളം കന്പനിയുടെ കൈവശത്തിലുള്ളതാണ് നെടുന്പാല എസ്റ്റേറ്റ്. ചന്ദ്രഗിരി കന്പനിയുടെ കൈവശത്തിലാണ് എൽസ്റ്റൻ എസ്റ്റേറ്റ്.

തോട്ടം ഭൂമി ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുത്തതിന് എതിരേ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെ ജില്ലാ കളക്ടർ ബത്തേരി കോടതിയിൽ ഫയൽ ചെയ്ത സിവിൽ കേസും സ്ഥിരം പുനരധിവാസം വൈകുന്നതിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടുന്നവർ നിരവധിയാണ്. മേപ്പാടി പ്രദേശത്ത് ഹാരിസണ്‍ മലയാളം കന്പനിയുടെ കൈവശത്തിലുള്ള മുഴുവൻ ഭൂമിയിലും സർക്കാർ അവകാശം ഉന്നയിച്ചാണ് ജില്ലാ കളക്ടർ ഗവ.പ്ലീഡർ മുഖേന കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തത്. എൽസ്റ്റൻ എസ്റ്റേറ്റ് ഭൂമിയിൽ അവകാശം ഉന്നയിച്ച് അടുത്ത ദിവസം സിവിൽ കേസ് നൽകുമെന്നും സൂചനയുണ്ട്.

ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നത് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിനു തടസമാകുമെന്ന കണക്കുകൂട്ടലിലാണ് എസ്റ്റേറ്റ് മാനേജ്മെന്‍റുകൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതെന്നാണ് വിവരം. 2013ലെ എൽഎആർആർ നിയമപ്രകാരം ഭൂമി ഏറ്റെടുക്കണമെന്നാണ് മാനേജ്മെന്‍റകളുടെ ആവശ്യം.

പാട്ടക്കാലാവധി കഴിഞ്ഞതും സർക്കാരിൽ നിക്ഷിപ്തമാകേണ്ടതുമായ ഭൂമിയാണ് നെടുന്പാലയിൽ ഹാരിസണ്‍ മലയാളം കന്പനിയുടെ കൈവശത്തിലുള്ളത്.

ഹാരിസണ്‍ മാനേജ്മെന്‍റിന്‍റെ കൈവശത്തിലുള്ള തോട്ടം ഭൂമി വർഷങ്ങൾ മുൻപ് സർക്കാരിൽ നിക്ഷിപ്തമാകേണ്ടതാണെന്ന് സജിത് ബാബു, ജസ്റ്റിസ് മനോഹരൻ, നിവേദിത പി. ഹരൻ കമ്മീഷനുകളും അഡ്വ.സുശീല ഭട്ടും സർക്കാരിന് റിപ്പോർട്ട് നൽകിയതാണ്. സർക്കാർ നിയോഗിച്ചതനുസരിച്ചാണ് കമ്മീഷനുകൾ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഏറ്റവും ഒടുവിൽ എം.ജി. രാജമാണിക്യം കമ്മിറ്റി റിപ്പോർട്ടിലും ഹാരിസണ്‍ കന്പനി അനധികൃതമായാണ് ഭൂമി കൈവശം വയ്ക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്.


2008 സെപ്റ്റംബർ 18ന് വൈത്തിരി തഹസിൽദാർ വൈത്തിരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാന് നൽകിയ കത്തിൽ ഹാരിസണ്‍ കന്പനിക്ക് നെടുന്പാലയിൽ ഒരിഞ്ച് ഭൂമി പോലും ഇല്ലെന്നാണ് പറയുന്നത്. കൽപ്പറ്റയ്ക്കടുത്ത് സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ച ഭൂമി ഉൾപ്പെടുന്ന എസ്റ്റേറ്റ് സർക്കാരിൽ നിക്ഷിപ്തമാകേണ്ടതും അനധികൃത കൈമാറ്റങ്ങളിലൂടെ നിലവിലെ മാനേജ്മെന്‍റിന്‍റെ കൈവശത്തിൽ എത്തിയതുമാണെന്നാണ് ചില രേഖകളിൽ പറയുന്നത്. ഉടമാവകാശത്തർക്കമുള്ളതുമാണ് ഈ ഭൂമി.

തോട്ടം മാനേജ്മെന്‍റുകളുടെ അനധികൃത കൈവശ ഭൂമി തിരിച്ചുപടിക്കുന്നതിനു കളക്ടർമാർ ബന്ധപ്പെട്ട കോടതികളിൽ സിവിൽ കേസ് ഫയൽ ചെയ്യണമെന്ന് നേരത്തേ ഹൈക്കോടതി ഉത്തരവായിരുന്നു. ഇതിനെതിരേ തോട്ടം മാനേജ്മെന്‍റുകൾ ഫയൽ ചെയ്ത അപ്പീലിൽ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവയ്ക്കുകയാണുണ്ടായത്. കോടതി ഉത്തരവിന്‍റെ ചുവടുപിടിച്ചാണ് ജില്ലാ കളക്ടർ ബത്തേരി കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തത്. സർക്കാർതലത്തിൽ ആദ്യമായാണ് എച്ച്എംഎല്ലിനെതിരേ ഇത്തരത്തിൽ നീക്കം.

ടൗണ്‍ഷിപ്പുകൾക്കായി എൽസ്റ്റൻ, ഹാരിസണ്‍ ഭൂമി വിലയ്ക്കുവാങ്ങുന്നതിനു സർക്കാർ തലത്തിൽ നീക്കം ഉണ്ടായാൽ അതിനെതിരേ കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം സിപിഐ-എംഎൽ ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. നെടുന്പാല, എൽസ്റ്റണ്‍ എസ്റ്റേറ്റുകൾ സർക്കാരിൽ നിക്ഷിപ്തമാകേണ്ട ഭൂമിയാണെന്നും ഇത് വിലയ്ക്കെടുക്കുന്നതിനു പകരം പിടിച്ചെടുത്ത് ഉരുൾ ദുരന്ത ബാധിത കുടുംബങ്ങളുടെ പുനരധിവാസത്തിന് പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നുമാണ് സിപിഐ-എംഎൽ നിലപാട്. നെടുന്പാല, എൽസ്റ്റൻ എസ്റ്റേറ്റ് ഭൂമികൾ പുനരധിവാസത്തിന് ഉപയോഗപ്പെടുത്തുന്നതിന് നിയമക്കുരുക്കുകൾ അഴിയണമെന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.