ലീസ് കർഷകർക്കു പട്ടയം: ഉണർന്നു പ്രവർത്തിക്കാതെ വനം വകുപ്പ്
Friday, October 18, 2024 2:57 AM IST
കൽപ്പറ്റ: ഗ്രോ മോർ ഫുഡ് പദ്ധതിയിൽ വനത്തിൽ കുടിയിരുത്തിയ കുടുംബങ്ങൾക്ക് പട്ടയം അടക്കം രേഖകളും മറ്റ് അവകാശങ്ങളും ലഭ്യമാക്കുന്നതിൽ ഉണർന്നു പ്രവർത്തിക്കാതെ വനം-വന്യജീവി വകുപ്പ്. വനഭൂമി വനേതര ആവശ്യങ്ങൾക്കു ഉപയോഗിച്ചതിന്‍റെ വിശദാംശങ്ങൾ കേന്ദ്ര മന്ത്രാലയത്തിനു സമയബന്ധിതമായി സമർപ്പിക്കുന്നതിൽ ഉദാസീനത കാട്ടുകയാണ് 2024 മേയ് 16ന് സംസ്ഥാന വനം വകുപ്പ് രൂപീകരിച്ച വിദഗ്ധ സമിതി. 232/24 നന്പർ സർക്കാർ ഉത്തരവ് പ്രകാരം നിയമിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി 24 ആണ്.

വനം വകുപ്പുമായി ഭൂമിത്തർക്കമുള്ളവർ ഫോറസ്റ്റ്(കണ്‍സർവേഷൻ)ഭേദഗതി നിയമം 2023ന്‍റെ 4. 1 എ (1)(ബി)വകുപ്പ് പ്രകാരം കൈവശഭൂമിയുടെ അവകാശപത്രിക(ക്ലെയിം പെറ്റീഷൻ)തയാറാക്കി വിദഗ്ധ സമിതിക്കും കേന്ദ്ര വനം മന്ത്രാലയത്തിനും സമർപ്പിക്കേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

അവകാശപത്രിക ഓരോ കൈവശക്കാരനും ഈ മാസം 24ന് മുൻപ് രജിസ്ട്രേഡ് തപാലായി കേന്ദ്ര മന്ത്രാലയത്തിനു ലഭ്യമാക്കുന്നില്ലെങ്കിൽ പട്ടയം ലഭിക്കുന്നതിനു സാധ്യത മങ്ങുമെന്ന് കർഷക നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ പി.ടി. ജോണ്‍ പറഞ്ഞു. വനം വിദഗ്ധ സമിതിക്കും കേന്ദ്ര മന്ത്രാലയത്തിനും അവകാശ പത്രിക സമർപ്പിക്കുന്നതിൽ വയനാട്ടിലെ ലീസ് കർഷകരെ സഹായിക്കുന്നതിന് 19ന് രാവിലെ 11ന് ബത്തേരി ചുങ്കം ലൂഥറൻ മിഷൻ ഹാളിൽ യോഗം വിളിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഭൂമി പ്രശ്നമുള്ളവർ ലഭ്യമായ രേഖകൾ സഹിതം എത്തണം.

വയനാട്ടിലെ വനം ലീസ് കർഷകർക്ക് പട്ടയം നൽകുന്നതിന് നടപടികൾ ആരംഭിച്ചെന്നാണ് ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണന്‍റെ സബ്മിഷന് നൽകിയ മറുപടിയിൽ റവന്യു മന്ത്രി കെ. രാജൻ വ്യക്തമാക്കിയത്. വിഷയം പ്രത്യേകം പരിശോധിക്കാൻ വനം, റവന്യു മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരുമെന്നും മന്ത്രി അറിയിക്കുകയുണ്ടായി. ഫോറസ്റ്റ് ലീസ് ഭൂമികൾ 1996 ഡിസംബർ 12ന് മുൻപ് വനേതര ആവശ്യത്തിനു പരിവർത്തനം ചെയ്തത് ആയതിനാൽ വിഷയം സംസ്ഥാനതല വിദഗ്ധ സമിതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും സബ് മിഷനുള്ള മന്ത്രി രാജന്‍റെ മറുപടിയിൽ പറയുന്നുണ്ട്.


1882ലെ മദ്രാസ് ഫോറസ്റ്റ് ആക്ട് പ്രകാരം അപേക്ഷയുടെ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിനാണ് കർഷകർക്ക് വനഭൂമി പാട്ടത്തിന് അനുവദിച്ചത്. ലീസ് ഭൂമിയിൽ പാട്ടക്കാരന് ക്രയവിക്രയാവകാശമോ പിന്തുടർച്ചാവകാശമോ ഇല്ല.

വയനാട് വന്യജീവി സങ്കേതത്തിൽ എടത്തന, കല്ലൂർ, കാട്ടിക്കുളം, കതിരക്കോട്, കുപ്പാടി, കുറിച്യാട്, മാവിനഹള്ള, നെൻമിയാട്, നൂൽപ്പുഴ, രാംപൂർ റിസർവുകളിൽപ്പെട്ട 385.8963 ഹെക്ടർ ഭൂമി ഗ്രോ മോർ ഫുഡ് പ്രോഗ്രാമിൽ സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകിയിട്ടുണ്ട്. ഈ ഭൂമിയുടെ പാട്ടം 2003 വരെ പുതുക്കിയിരുന്നു. എന്നാൽ ഈ ഭൂമി വയനാട് വൈൽഡ് ലൈഫ് ഡിവിഷന്‍റെ മാനേജ്മന്‍റ് പ്ലാനിൽ ഉൾപ്പെട്ടതും റവന്യു രേഖകളിൽ ’വനഭൂമി’ എന്ന് പരാമർശിക്കപ്പെട്ടതുമാണ്.

സുൽത്താൻ ബത്തേരി താലൂക്കിലെ നൂൽപ്പുഴ, കിടങ്ങനാട്, പുൽപ്പള്ളി, നടവയൽ വില്ലേജുകളിലെ 732 കൈവശ ഭൂമികളും ഫോറസ്റ്റ് ലീസിൽ ഉൾപ്പെടും. മാനന്തവാടി താലൂക്കിൽ തിരുനെല്ലി വില്ലേജിൽ 402, 450 എന്നീ സർവേ നന്പറുകളിലും തൃശിലേരി വില്ലേജിൽ സർവേ നന്പർ 568ലും ഉൾപ്പെട്ട ഭൂമിയിയിൽ 115ഓളം കുടുംബങ്ങൾ ഫോറസ്റ്റ് ലീസ് ഭൂമി കൈവശംവച്ചും കൃഷിചെയ്തും വരുന്നുണ്ട്. വനം വകുപ്പ് പാട്ടത്തിന് നൽകിയ ഭൂമിയുടെ അതിർത്തികൾ നിർണയിച്ചിട്ടില്ല. ഫോറസ്റ്റ് ലീസ് ഭൂമികൾ മൈനർ സർക്യൂട്ടായി സർവേ ചെയ്തിട്ടുള്ളതിനാൽ കൈവശങ്ങൾക്ക് പ്രത്യേകം റീസർവേ സബ് ഡിവിഷനുകൾ ഇല്ല.