രാത്രിയിൽ ബത്തേരി ടൗൺ അത്ര ഹാപ്പിയല്ല
Tuesday, October 22, 2024 1:14 AM IST
സുൽത്താൻ ബത്തേരി: സുന്ദര-സന്തോഷ നഗരമെന്നാണ് ബത്തേരിക്കു ഖ്യാതി.

പകൽ നഗരത്തിലെത്തുന്നവർ വൃത്തിയുള്ള റോഡും പീടിക വരാന്തരകളും വഴിയോരത്തെ കൈവരികളിൽ ചട്ടികളിൽ പുഞ്ചിരി തൂകുന്ന പൂക്കളും കണ്ട് വിസ്മയിക്കും. പക്ഷേ, രാത്രി നഗരം അത്രയ്ക്കു സുന്ദരമോ സന്തോഷം നിറഞ്ഞതോ അല്ല. രാത്രി കടകൾ അടച്ചുകഴിഞ്ഞാൽ നഗരം ഏറക്കുറെ ഇരുട്ടിലാണ്. ചുരുക്കം സ്ഥലങ്ങളിലാണ് ഹൈമാസ്റ്റ്-തെരുവ് വിളക്കുകൾ പ്രകാശം പൊഴിക്കുന്നത്. രാത്രി വൈകി നഗരത്തിൽ ബസിറങ്ങുന്നവർ ഇരുട്ടിൽ തപ്പിത്തടയേണ്ട സ്ഥിതിയാണ്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ലാത്തതും അവർക്ക് അലോസരമാകുകയാണ്. നഗരത്തിൽ ചിലയിടങ്ങളിൽ സ്ഥാപനങ്ങളുടെ പേര് പേറുന്ന ബോർഡുകളിൽനിന്നുള്ള വെളിച്ചമാണ് യാത്രക്കാർക്ക് ആശ്രയം. വനാതിർത്തിയിലുള്ള കെഎസ്ആർടിസി ഡിപ്പോ പരിസരം സന്ധ്യമയങ്ങുന്നതോടെ പൂർണമായും ഇരുട്ടിലാണ്. മിനി സിവിൽ സ്റ്റേഷനും ഡിപ്പോയ്ക്കുമിടിയിൽ പ്രകാശിക്കുന്ന ഒരു വിളക്കുപോലും ഇല്ല. വർഷങ്ങൾ മുന്പ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ടു കാലമേറെയായി.


ട്രാഫിക് ജംഗ്ഷൻ മുതൽ ചുങ്കം ഷോപ്പിംഗ് കോംപ്ലക്സ് വരെയും നഗരസഭാ ഓഫീസ് പരിസരം മുതൽ അസംപ്ഷൻ ജംഗ്ഷൻ വരെയും രാത്രി വെളിച്ച സൗകര്യം ഇല്ല. രാജീവ് ഗാന്ധി മിനി ബൈപാസ്, ചുള്ളിയോട് റോഡ് എന്നിവിടങ്ങളിലും കടകൾ അടയ്ക്കുന്നതോടെ അന്ധകാരത്തിലാകും. പഴയ ബസ് സ്റ്റാൻഡിലും ആവശ്യത്തിന് വെളിച്ചമില്ല. ഇവിടങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും കൂടുതലാണ്. രാത്രി നഗരത്തിൽ എത്തുന്ന യാത്രക്കാർ പ്രാഥമിക ആവശ്യം നിറവേറ്റുന്നതിന് പെട്രോൾ ബങ്കുകളെ ആശ്രയിക്കേണ്ട ഗതികേടാണ്. പഴയ ബസ്‌സ്റ്റാൻഡിലും നഗരസഭാ കാര്യാലയത്തിനു സമീപവും ഉള്ള ശൗചാലയങ്ങൾ രാത്രി തുറക്കാൻ സംവിധാനമില്ല.