വയനാട്ടിൽ അപകടകാരിയായ ആഫ്രിക്കൻ ഒച്ചിന്‍റെ സാന്നിധ്യം വീണ്ടും
Saturday, October 19, 2024 5:25 AM IST
കാവുമന്ദം: കാർഷിക വിളകൾക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങളിലും പകർച്ചവ്യാധികൾക്കും കാരണമാകുന്ന ആഫ്രിക്കൻ ഒച്ചിന്‍റെ സാന്നിധ്യം തരിയോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നും ക്രിസ്റ്റഫർ തുറവേലിക്കുന്ന് എന്ന ആളുടെ കൃഷിയിടത്തിൽ നിന്നും കണ്ടെത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അറിയിച്ചതനുസരിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്‍റെ ടെക്നിക്കൽ സപ്പോർട്ടിംഗ് ഗ്രൂപ്പിന്‍റെ അംഗങ്ങളായ ജന്തു ശാസ്ത്രജ്ഞൻ ഡോ.പി.കെ. പ്രസാദൻ, സ്പെഷൽ ഓഫീസർ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി സെന്‍റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസ് പൂക്കോടിലെ ഡോ. ജോർജ് ചാണ്ടി, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഓഡിനേറ്റർ പി.ആർ. ശ്രീരാജ് എന്നിവരാണ് കണ്ടെത്തിയത്.

2016 ൽ ചുള്ളിയോടാണ് വയനാട്ടിൽ ആദ്യമായി ആഫ്രിക്കൻ ഒച്ചിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. വാഴ, മഞ്ഞൾ, കൊക്കോ, കാപ്പി, കമുക്, ഓർക്കിഡ്, ആന്തൂറിയം, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവ തിന്നു നശിപ്പിക്കും. പുല്ലുവർഗം ഒഴികെ മറ്റെല്ലാ ചെടികളും പ്രത്യേകിച്ച് തൈകളും തളിരുകളും നശിപ്പിക്കും.റബ്ബർപാൽ പോലും ഇവയ്ക്ക് ഇഷ്ടപാനീയമായതോടെ വലിയ സാന്പത്തികനഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്. ബോർഡോമിശ്രിതം തളിക്കുന്നതിലൂടെയും ഒച്ചുശല്യമുള്ള പറന്പുകളുടെ അതിരിലൂടെ കുമ്മായം തൂവുന്നതും ഇവയെ നിയന്ത്രിക്കാൻ ചെയ്യാറുണ്ട്.


തരിയോട് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി, കേരള വെറ്ററിനറി യൂണിവേഴ്സിറ്റി പൂക്കോട്, കൂടാതെ മറ്റു പാരിസ്ഥിതിക സംഘടനകളുടെയും സഹായത്തോടെ പഞ്ചായത്തു പരിധിയിൽ ആഫ്രിക്കൻ ഒച്ചിന്‍റെ സാന്നിധ്യം കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അറിയിച്ചു.