പിണറായിക്കു ഭരണം അറിയില്ല: കെ. സുധാകരൻ എംപി
Sunday, October 20, 2024 1:26 AM IST
സുൽത്താൻ ബത്തേരി: മുഖ്യമന്ത്രി പിണറായി വിജയന് ഭരിക്കാൻ അറിയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. എടത്തറ ഓഡിറ്റോറിയത്തിൽ യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധിക്കാരിയായ മുഖ്യമന്ത്രിക്ക് എങ്ങനെയും പണമുണ്ടാക്കാനും അത് കുടുംബസ്വത്താക്കാനും മാത്രമാണ് അറിയുക. ജനങ്ങളുടെ ദുരിതം കാണാൻമാത്രം ദയയുള്ള കണ്ണ് മുഖ്യമന്ത്രിക്കില്ല. ഈ യാഥാർഥ്യം ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. കോണ്‍ഗ്രസും ബിജെപിയും അഡ്ജസ്റ്റ്മെന്‍റ് നടത്തുന്നു എന്ന് പറയാൻ പിണറായിക്കു നാണമില്ല. പല വിഷയങ്ങളിലും പിണറായി വിജയൻ അടക്കം സിപിഎം നേതാക്കൾ ജയിലിൽ പോകാതിരുന്നത് ബിജെപിയുടെ പിന്തുണകൊണ്ടുമാത്രമാണ്. ശിവശങ്കരൻ ജയിലിൽ പോയപ്പോൾ പിണറായിയെ ചോദ്യം ചെയ്തില്ല. ഇതാണ് അണ്ടർസ്റ്റാൻഡിംഗ്. സിപിഎമ്മും ബിജെപിയും പരസ്പരം കടപ്പെട്ടിരിക്കയാണ്. യുഡിഎഫിന് ജനങ്ങളോടു മാത്രമാണ് കടപ്പാട്.


വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം പ്രകടമാകുമെന്നും സുധാകരൻ പറഞ്ഞു. നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ഡി.പി. രാജശേഖരൻ അധ്യക്ഷത വഹിച്ചു. എംപിമാരായ ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎമാരായ എ.പി. അനിൽകുമാർ, ഐ.സി. ബാലകൃഷ്ണൻ, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, ടി. സിദ്ദീഖ്, എഐസിസി നിരീക്ഷകൻ മൻസൂർ അലി ഖാൻ, ഡിസിസി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ, അബ്ദുള്ള മാടക്കര എന്നിവർ പ്രസംഗിച്ചു.