തുലാവർഷം: നീലഗിരിയിൽ 283 അപകട മേഖലകൾ
Saturday, October 19, 2024 5:25 AM IST
ഉൗട്ടി: നീലഗിരിയിൽ തുലാവർഷത്തിൽ കെടുതികൾ സംഭവിക്കാനിടയുള്ള 283 അപകട മേഖലകൾ കണ്ടെത്തിയതായി തമിഴ്നാട് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി എം.പി. സ്വാമിനാഥൻ. തുലാവർഷക്കെടുതികൾ നേരിടുന്നതിന് സ്വീകരിച്ച കരുതൽ നടപടികൾ അവലോകനം ചെയ്യുന്നതിന് തമിഴകം മാളികയിൽ ചേർന്ന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകതട മേഖലകളിൽ 42 സംഘങ്ങൾ 24 മണിക്കൂർ നിരീക്ഷണം നടത്തും. കെടുതികൾ നേരിടുന്നതിൽ ജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. വിവിധ വകുപ്പുദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. 456 ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. പുഴയുടെ ഓരങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും ഉള്ളവർക്ക് താത്കാലികമായി മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അപകടങ്ങൾ 1077 എന്ന ടോൾ ഫ്രീ നന്പറിൽ അധികാരികളെ അറിയിക്കാം. റോഡുകൾ, നടപ്പാതകൾ, അഴുക്കുചാലുകൾ എന്നിവയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.


അവലോകന യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിച്ചു. തമിഴ്നാട് ചീഫ് വിപ്പ് കെ. രാമചന്ദ്രൻ, ജില്ലാ നിരീക്ഷകൻ വിനീത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം. പൊൻദോസ്, ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യതന്നീറു, സബ് കളക്ടർ കൗസിക്, ഉൗട്ടി എംഎൽഎ ആർ. ഗണേഷ്, ഡിആർഒ നാരായണൻ, ജില്ലാ പോലീസ് സൂപ്രണ്ട് നിഷ, ഡിഎഫ്ഒ ഗൗതം, അസി.കളക്ടർ സംഗീത, ഉൗട്ടി നഗരസഭാ ചെയർപേഴ്സൻ വാണീശ്വരി, ഗൂഡല്ലൂർ നഗരസഭാ ചെയർപേഴ്സൻ പരിമള, നെല്ലിയാളം നഗരസഭാ ചെയർപേഴ്സൻ ശിവകാമി, ഉൗട്ടി പഞ്ചായത്ത് യൂണിയൻ ചെയർമാൻ മാതൻ, ഗൂഡല്ലൂർ പഞ്ചായത്ത് യൂണിയൻ ചെയർമാൻ കീർത്തന, ഉൗട്ടി ആർഡിഒ മഹാരാജ്, കുന്നൂർ ആർഡിഒ സതീഷ്, ഗൂഡല്ലൂർ ആർഡിഒ ശെന്തിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.