കുറുവ ദ്വീപിൽ രണ്ട് ദിവസം എത്തിയത് 166 സഞ്ചാരികൾ
Friday, October 18, 2024 2:57 AM IST
മാനന്തവാടി: ഒന്പത് മാസത്തിനുശേഷം തുറന്ന കുറുവ ദ്വീപിൽ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് എത്തിയത് 166 സഞ്ചാരികൾ മാത്രം. കുറുവദ്വീപിലെ കാഴ്ച്ചകൾ അതി മനോഹരമാണ്. ദ്വീപിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരങ്ങളും വള്ളിപ്പടർപ്പുകളും സഞ്ചാരികളുടെ മനം മയക്കുന്ന കാഴ്ച്ചകളാണ്.

അതിനാൽത്തന്നെ ധാരാളം വിനോദ സഞ്ചാരികൾ ഇവിടെ എത്തിയിരുന്നു. 400 പേർക്കാണ് ഒരു ദിവസം ഇവിടെ പ്രവേശനം. സഞ്ചാരികളുടെ ആധിക്യം കാരണം ധാരാളം പേർക്ക് ടിക്കറ്റ ലഭിക്കാതെ മടങ്ങേണ്ട അവസ്ഥയും പതിവായിരുന്നു. എന്നാൽ മാസങ്ങൾക്കുശേഷം ദ്വീപ് തുറന്നപ്പോൾ നിരക്ക് കുത്തനെ വർധിപ്പിച്ചതും സഞ്ചാരികൾ വരാൻ തടസമാകുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.


150 ഓളം ചെറിയ ദ്വീപുകളുടെ അതിമനോഹരമായ കൂട്ടമാണ് കുറുവ ദ്വീപ്. ഇടതൂർന്ന കണ്ടൽക്കാടുകളും പച്ച പുതച്ച് നിൽക്കുന്ന വൈവിധ്യംനിറഞ്ഞ വൻമരങ്ങളും മുളകളും ഇടകലർന്ന കുറുവ ദ്വീപ് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ജനവാസമില്ലാത്ത ദ്വീപിലെ ശാന്തമായ സൗന്ദര്യം ആസ്വദിച്ചും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാമറയിൽ പകർത്തിയുമാണ് ഇവിടെയെത്തിയ സഞ്ചാരികൾ മടങ്ങിയത്.

സഞ്ചാരികളെ സുരക്ഷിതരാക്കാൻ വനിതകളും പുരുഷന്മാരും അടക്കം 40ഓളം വന വികസന സമിതി അംഗങ്ങളെയും വനം വകുപ്പ് വിന്യസിച്ചിട്ടുണ്ട്.
\
അപകടങ്ങൾ നിറഞ്ഞ മേഖലയിൽ മുൻകരുതൽ നിർദേശങ്ങൾ നൽകി ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.