ഊരുമൂപ്പൻ കൗണ്‍സിലിനെ നോക്കുകുത്തിയാക്കുന്നുവെന്ന്
Sunday, October 20, 2024 1:26 AM IST
കൽപ്പറ്റ: ആദിവാസി ഊരുമൂപ്പൻ കൗണ്‍സിലിനെ ഉദ്യോഗസ്ഥ മേധാവികൾ നോക്കുകുത്തിയാക്കുകയും അവഗണിക്കുകയുമാണെന്ന് കൗണ്‍സിൽ സംസ്ഥാന സെക്രട്ടറി കെ. ബാബുരാജ്, ജില്ലാ ഭാരവാഹികളായ സുരേഷ് കുറ്റിയോട്ടിൽ, തന്പി കണിയാന്പറ്റ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ഏറ്റവും ഒടുവിൽ കഴിഞ്ഞ 17ന് സാമൂഹിക ഐക്യദാർഢ്യം പക്ഷാചരണം സമാപനത്തിലും ഊരുമൂപ്പൻമാർക്ക് തിക്താനുഭവമുണ്ടായി. പക്ഷാചരണം സമാപനത്തിലേക്ക് ഊരുമൂപ്പൻമാരെ ക്ഷണിച്ചിരുന്നു. പിന്നീട്, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പരിപാടി മാറ്റിവച്ചതായി ബന്ധപ്പെട്ടവർ ടെലിഫോണിൽ അറിയിച്ചു.

എന്നാൽ അതേദിവസം പക്ഷാചരണം സമാപനം നടത്തി. ഇത് പട്ടികവർഗ ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. ഊരുകളുടെ വികസനത്തിനും പ്രശ്നങ്ങളുടെ പരിഹാരത്തിനും കൗണ്‍സിൽ നൽകുന്ന നിർദേശങ്ങൾ പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ മുഖവിലയ്ക്കെടുക്കുന്നില്ല.


ആദിവാസി ഭൂസമരം, പട്ടികവർഗക്കാരിൽ വർധിക്കുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗം, ഉന്നതികളിലെ ഭവന നിർമാണം, പഴക്കം ചെന്ന വീടുകളുടെ അറ്റകുറ്റപ്പണി, ജോലി സംവരണം തുടങ്ങിയ വിഷയങ്ങളിൽ കൗണ്‍സിൽ നൽകിയ നിർദേശങ്ങൾക്ക് മതിയായ പരിഗണന ലഭിച്ചില്ല.

ജില്ലയിലെ പല പഞ്ചായത്തുകളിലും ഊരുമൂപ്പൻമാരെ തഴഞ്ഞും വാർഡ് അംഗത്തിന്‍റെ താത്പര്യം കണക്കിലെടുത്തുമാണ് കാര്യങ്ങൾ നടത്തുന്നത്. ഊരുകൂട്ടം യഥാവിധം നടക്കാത്ത സ്ഥിതിയാണെന്നും കൗണ്‍സിൽ ഭാരവാഹികൾ പറഞ്ഞു.