സീനിയർ സിറ്റിസണ്‍സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കണ്‍വൻഷൻ 22ന്
Monday, October 21, 2024 1:09 AM IST
കൽപ്പറ്റ: സീനിയർ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കണ്‍വൻഷൻ 22ന് മകരജ്യോതി കല്യാണമണ്ഡപത്തിൽ ചേരുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.കെ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ പ്രസിഡന്‍റ് ജോസഫ് മാണിശേരി, വൈസ് പ്രസിഡന്‍റ് സി.കെ. ഹുസൈൻ, സെക്രട്ടറി സി. പ്രഭാകരൻ, ജോയിന്‍റ് സെക്രട്ടറി ജി. ചന്തുക്കുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് സംസ്ഥാന പ്രസിഡന്‍റ് വി.എ.എൻ. നന്പൂതിരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്‍റ് അധ്യക്ഷത വഹിക്കും.

വയോജനങ്ങളെ കേന്ദ്ര സർക്കാർ നിരന്തരം അവഗണിക്കുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വയോജന പെൻഷൻ മാസം 5,000 രൂപയാക്കണമെന്ന ആവശ്യത്തിന് കേന്ദ്ര ഭരണാധികാരികൾ ചെവികൊടുക്കുന്നില്ല. സംസ്ഥാനത്ത് ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള 8,64,456 പേർക്ക് മാത്രമാണ് വയോജന പെൻഷൻ കേന്ദ്ര വിഹിതം ലഭിക്കുന്നത്. 80 വയസിൽ ചുവടെയുള്ളവർക്ക് 200 ഉം 80 വയസിനു മുകളിലുള്ളവർക്ക് 500ഉം വിധവകൾക്ക് 300 ഉം രൂപയാണ് മാസം കേന്ദ്ര പെൻഷൻ വിഹിതം. ഈ തുക 17 വർഷം മുന്പ് നിശ്ചയിച്ചതാണ്. പെൻഷൻ പരിഷ്കരണത്തിന് കേന്ദ്രം തയാറാകുന്നില്ല. കോവിഡ് കാലത്ത് നിർത്തിവച്ച റെയിൽ യാത്ര ആനുകുല്യം പുനഃസ്ഥാപിക്കണമെന്ന വയോജനങ്ങളുടെ ആവശ്യത്തെ കേന്ദ്ര സർക്കാർ തമസ്കരിക്കുകയാണ്. ലോക്സഭയിലും രാജ്യസഭയിലും വിഷയം വന്നെങ്കിലും പരിഗണന ലഭിച്ചില്ല. ദേശീയ വയോജന കമ്മീഷൻ രൂപീകരിക്കണമെന്ന ആവശ്യത്തിനു അംഗീകാരം ലഭിച്ചില്ല. വീടുകളിലും വയോജനങ്ങൾ തഴയപ്പെടുകയാണ്. ജോലിയും കൂലിയും ഉണ്ടായിരുന്നപ്പോൾ ഉള്ളതുപോലെയല്ല പല കുടുംബങ്ങളിലും വയോജനങ്ങളോടുള്ള സമീപനമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.