പുഞ്ചിരിമട്ടം പുനരധിവാസം: ഭൂമി നിയമനിർമാണത്തിലൂടെ ഏറ്റെടുക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി
Tuesday, October 22, 2024 1:14 AM IST
കൽപ്പറ്റ: ഹാരിസണ്‍, എൽസ്റ്റൻ എസ്റ്റേറ്റ് ഭൂമി പ്രത്യേക നിയമനിർമാണത്തിലൂടെ ഏറ്റെടുത്ത് പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതയുടെ സ്ഥിരം പുനരധിവാസത്തിന് ഉപയോഗപ്പെടുത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എൻ. ബാദുഷ, സെക്രട്ടറി തോമസ് അന്പലവയൽ, മറ്റു ഭാരവാഹികളായ ബാബു മൈലന്പാടി, ഒ.ജെ. മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നിയമപ്രശ്നങ്ങളില്ലാത്ത ഭൂമി കണ്ടെത്തി പുനരധിവാസം സമയബന്ധിതമായി നടത്താൻ കഴിയില്ല എന്നുണ്ടെങ്കിൽ ദുരന്തബാധിത കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം അനുവദിക്കണമെന്ന് അവർ നിർദേശിച്ചു.സ്ഥിരം പുനരധിവാസത്തിന്‍റെ ഭാഗമായി ടൗണ്‍ഷിപ്പിന് ദുരന്ത നിവാരണ നിയമപ്രകാരം മേപ്പാടി നെടുന്പാലയിൽ ഏറ്റടെുത്ത ഹാരിസണ്‍ ഭൂമിയും കൽപ്പറ്റയ്ക്കു സമീപം ഏറ്റെടുത്ത എൽസ്റ്റൻ ഭൂമിയും സർക്കാരിന് അവകാശപ്പെട്ടതാണ്. ജില്ലയിൽ ഹാരിസണ്‍ കന്പനിയുടെ അനധികൃത കൈവശത്തിലുള്ളതെന്ന് കണ്ടെത്തിയ 20,000 ഏക്കർ ഭൂമിയുടെ ഭാഗമാണ് നെടുന്പാല എസ്റ്റേറ്റ്. എൽസ്റ്റൻ എസ്റ്റേറ്റിന്‍റെ അനധികൃത കൈവശത്തിലുള്ള 630 ഏക്കറിന്‍റെ ഭാഗമാണ് കൽപ്പറ്റയ്ക്കടുത്ത് കണ്ടെത്തിയ സ്ഥലം.

എസ്റ്റേറ്റ് ഭൂമി ദുരന്തനിവരാണ നിയമപ്രകാരം ഏറ്റെടുക്കാമെങ്കിലും സ്ഥിരം പുനരധിവാസത്തിന് ഉപയോഗപ്പെടുത്തുന്നത് ദുരന്തബാധിത കുടുംബങ്ങൾക്ക് ഭാവിയിൽ പ്രയാസത്തിനു കാരണമാകും. പുനരധിവാസത്തിന്‍റെ ഭാഗമായി അനുവദിക്കുന്ന ഭൂമിയിലും നിർമിച്ചുനൽകുന്ന വസതിയിലും ദുരന്തബാധിത കുടുംബത്തിനു പരിപൂർണ അവകാശം ഉടനൊന്നും ഉണ്ടാകില്ല. ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുത്തതിന് എതിരേ രണ്ട് തോട്ടം മാനേജ്മെന്‍റുകളും ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. 2013ലെ എഎആർആർ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കണമെന്നാണ് തോട്ടം ഉടമകളുടെ ആവശ്യം.

ഹാരിസണ്‍ എസ്റ്റേറ്റ് ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് ജില്ലാ കളക്ടർ ബത്തേരി കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തിരിക്കുകയുമാണ്. നിയമക്കുരുക്കിൽ ഉൾപ്പെടാത്തതാകണം ഉരുൾ ദുരന്ത ബാധിതർക്കായി ഉപയോഗപ്പെടുത്തുന്ന ഭൂമി. ജില്ലയിൽ 49 മാനേജ്മെന്‍റുകളുടെ അനധികൃത കൈവശത്തിൽ 59,000 എക്കർ ഭൂമിയുണ്ട്. സ്വാതന്ത്ര്യത്തിന് മുൻപ് ബ്രിട്ടീഷ് കന്പനികളോ വ്യക്തികളോ ട്രസ്റ്റുകളോ കൈവശം വച്ചിരുന്ന ഭൂമി സ്വാന്ത്ര്യത്തിനുശേഷം ഇന്ത്യൻ കന്പനികളോ വ്യക്തികളോ ട്രസ്റ്റുകളോ കൈവശം വയ്ക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമാനുസൃതം സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിൽ തിരിച്ചടുക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്ന് ഹൈക്കോടതി ഉത്തരവായതാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ അഞ്ച് വർഷം മുൻപ് ലാൻഡ് റിസംപ്ഷൻ ഓഫീസറെ നിയമിച്ചിരുന്നു. അദ്ദേഹം സംസ്ഥാന വ്യാപകമായി അനധികൃത കൈവശത്തിലെന്നു കണ്ടെത്തിയ 1,40,000 ഏക്കർ ഭൂമിയിൽ ഉൾപ്പെട്ടതാണ് വയനാട്ടിലെ 59,000 ഏക്കർ. 100 ഏക്കറിൽ കൂടുതൽ അനധികൃത കൈവശത്തിള്ള ഭൂമിയുടെ കണക്കെടുപ്പ് മാത്രമാണ് ഇതിനകം നടന്നത്. ഭൂമി തിരിച്ചുപിടിക്കാൻ സിവിൽ കോടതികളിൽ കേസ് ഫയൽ ചെയ്യാൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദേശം നൽകിയിരുന്നു.

എന്നാൽ വയനാട്ടിൽ ഒരു കേസ് ഫയൽ ചെയ്തത് സമീപ ദിവസം മാത്രമാണ്. 2020ൽ ചെന്പ്ര പീക്ക് എസ്റ്റേറ്റിന്‍റെ ഭാഗമായ വാര്യാട് എസ്റ്റേറ്റ് ഉടമകൾ ഉണങ്ങിയ മരങ്ങൾ മുറിച്ചുനീക്കാൻ നൽകിയ അപേക്ഷയെത്തുടർന്ന് ലാൻഡ് റവന്യു കമ്മീഷണർ വയനാട് ജില്ലാ കളക്ടർക്ക് നൽകിയ ഉത്തരവിൽ, മേൽപറഞ്ഞ 49 എസ്റ്റേറ്റുകളുടെ ഭൂമിയുടെ ഉടമസ്ഥത സർക്കാരിനു മാത്രമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭൂമി വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യു മന്ത്രി, സെക്രട്ടറിമാർ, ജില്ലാ കളക്ടർ എന്നിവർക്ക് പ്രകൃതി സംരക്ഷണ സമിതി 2024 ജനുവരി 31ന് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.

പുഞ്ചരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസത്തന് നെടുന്പാലയിൽ കണ്ടെത്തിയ 65.4 ഉം കൽപ്പറ്റയ്ക്കടുത്ത് കണ്ടെത്തിയ 78.73 ഉം ഹെക്ടർ ഭൂമി സർക്കാരിന് അവകാശപ്പെട്ടതാണെന്നു പകൽ പോലെ വ്യക്തമാണ്. ഈ ഭൂമി ദുരന്ത നിവാരണ നിയമനുസരിച്ച് ഏറ്റെടുക്കുന്നതിൽ സർക്കാരും എസ്റ്റേറ്റ് ഉടമകളുമായുള്ള ഒത്തുകളി സംശയിക്കണം. സർക്കാർ നിർദേശ പ്രകാരം ജില്ലാ കളക്ടർ ബത്തേരി കോടതിയിൽ ഫയൽ ചെയ്ത സിവിൽ കേസിൽ ഹാരിസണ്‍ മലയാളം കന്പനിയുടെ അനധികൃത കൈവശത്തിലുള്ളതിൽ 297.1770 ഹെക്ടറിൽ മാത്രമേ അവകാശം ഉന്നയിച്ചിട്ടുള്ളൂവെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.