കർഷക സമൂഹം നിലനിൽപ്പിന്‍റെ പോരാട്ടത്തിൽ: കളത്തിൽ അബ്ദുള്ള
Saturday, October 19, 2024 5:25 AM IST
കൽപ്പറ്റ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവഗണന കാരണം കർഷ സമൂഹം നിലനിൽപ്പിന്‍റെ പോരാട്ടത്തിലാണെന്ന് സ്വതന്ത്ര കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള പ്രസ്താവിച്ചു. കർഷകരുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കുനേരെ പുറംതിരിഞ്ഞു നിൽക്കുകയാണ് ഭരണകൂടങ്ങൾ. സഹായം കുന്പിളിൽ പോലും കർഷക കൈകളിൽ എത്തുന്നില്ല. പ്രകൃതിക്ഷോഭത്തിന്‍റെയും വിള ഇൻഷ്വറൻസിന്‍റെയും നഷ്ടപരിഹാരങ്ങൾ കാത്തുകഴിയുകയാണ് കർഷകർ. കർഷക പെൻഷൻ മുടങ്ങിക്കിടക്കുകയാണ്. അർഹതപ്പെട്ട പലരെയും ഇതിൽനിന്ന് വെട്ടിമാറ്റി. നെല്ല്, നാളികേര സംഭരണങ്ങൾ പാളി. കാർഷിക വിളകൾക്ക് അർഹമായ താങ്ങു വില ലഭിക്കുന്നില്ല. വന്യമൃഗശല്യത്തിൽ നിന്നുള്ള സംരക്ഷണമെന്ന കർഷകരുടെ ആവശ്യം പരിഹരിക്കാതെ കിടക്കുന്നു. സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ കൗണ്‍സിൽ മീറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


പരിസ്ഥിതിലോല മേഖലയിൽനിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും ഒഴിവാക്കുമെന്ന സർക്കാർ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞില്ലെന്നാണ് പുതിയ ഇഎസ്എ മാപ്പ് വ്യക്തമാക്കുന്നത്. കർഷകക്ഷേമ ബോർഡ് രൂപം കൊണ്ടിട്ട് നാലു വർഷമായിട്ടും അത് പ്രവർത്തിക്കാനുള്ള സൗകര്യം സർക്കാർ ഉണ്ടാക്കിയിട്ടില്ല. കർഷകരുടെ പ്രക്ഷോഭം ക്ഷണിച്ചു വരുത്തുന്ന നിലപാടാണ് സർക്കാരുകൾ സ്വീകരിക്കുന്നത്. കർഷക സൗഹൃദ സമീപനം സ്വീകരിക്കാൻ ഭരണകൂടങ്ങൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വി. അസയിനാർ ഹാജി അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുൾ അസീസ്, എസ്ടിയു സെക്രട്ടറി സി. മൊയ്തീൻ കുട്ടി, അഡ്വ. എൻ. ഖാലിദ് രാജ, പി.കെ. അബ്ദുറഹിമാൻ മലപ്പുറം, പി. ബീരാൻ കുട്ടി മാവൂർ, അലവി വടക്കേതിൽ എന്നിവർ പ്രസംഗിച്ചു.