ദാനം സ്വീകരിക്കാതെ, ദാനം നൽകി സനീഷ് യാത്രയായി
Tuesday, August 20, 2024 2:14 AM IST
പോത്താനിക്കാട്: ഇരുവൃക്കകളും തകരാറിലായി ചികിത്സയിലിരുന്ന പൈങ്ങോട്ടൂർ പാറയ്ക്കൽ സനീഷ് (39) ഇന്നലെ മരണത്തിന് കീഴടങ്ങി. നിർധനനായ സനീഷിനെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനായി പ്രദേശത്തെ പൊതുപ്രവർത്തകർ വൃക്ക ദാതാവിനെ കണ്ടെത്തി സുമനസുകളുടെ സഹായത്തോടെ പണം സ്വരൂപിക്കുന്നതിനിടയിലാണ് രോഗം മൂർച്ഛിച്ചത്.

മനുഷ്യർക്ക് പ്രയോജനപ്പെടുന്ന എല്ലാ അവയവങ്ങളും ദാനം ചെയ്ത സനീഷിന്‍റെ കണ്ണുകൾ ഇന്നലെ നേത്രബാങ്ക് സ്വീകരിച്ചു. മറ്റുള്ള അവയവങ്ങൾ ഒന്നുംതന്നെ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ ദുർബലമായിരുന്നു. മരപ്പണിക്കാരനായിരുന്ന സനീഷിനെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഭാര്യ: രമ്യ കിഴക്കേക്കര മുള്ളരിങ്ങാട്. മക്കൾ: അർച്ചന (പൈങ്ങോട്ടൂർ സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ).