വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ച പ്രതികളെ സാഹസികമായി പിടികൂടി
Tuesday, August 20, 2024 2:14 AM IST
പെരുമ്പാവൂർ: വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് കടന്നുകളഞ്ഞ വാഹനം പോലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി. തൊടുപുഴ കാരിക്കോട് കിഴക്കൻ പറമ്പിൽ അജ്മൽ സുബൈർ (29), തൊടുപുഴ പെരുമ്പിള്ളിച്ചിറ ചൂരവേലിൽ റിൻഷാദ് (30) എന്നിവരെ അങ്കമാലി, അയ്യമ്പുഴ, പെരുമ്പാവൂർ പോലീസ് സംഘങ്ങൾ ചേർന്ന് അറസ്റ്റ് ചെയ്തു.

അങ്കമാലി ടിബി ജംഗ്ഷനിൽ കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. തൃശൂർ ഭാഗത്തുനിന്ന് വരികയായിരുന്നു വാഹനം. മൂന്നുപേർ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ മുന്നിലും പിറകിലും നന്പറുകൾ ഇല്ലായിരുന്നു. വാഹന പരിശോധനയുടെ ഭാഗമായി കൈകാണിച്ച ഡാൻസാഫിലെ ഉദ്യോഗസ്ഥർ രഞ്ജിത്തിനെ ഇടിച്ചു തെറിപ്പിച്ച് വാഹനം കടന്നുകളയുകയായിരുന്നു. പാഞ്ഞു പോയ വാഹനം മറ്റു വാഹനങ്ങളിലും ഇടിച്ചും ഉരഞ്ഞും അപകടം വിതച്ചു.

മൂക്കനുർ കാരമറ്റം ഭാഗത്തേക്ക് കുതിച്ച കാറിനെ കാരമറ്റം ഭാഗത്തുവച്ച് അയ്യമ്പുഴ പോലീസ് ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്പോൾ പോലീസ് വാഹനത്തിലും ഇടിപ്പിച്ചു. തുടർന്ന് മുന്നോട്ടെടുത്ത കാർ മതിലിലിടിച്ച് ഓഫാകുകയായിരുന്നു. വാഹനത്തിൽനിന്ന് പ്രതികളിലൊരാളായ റിൻഷാദ് ഇറങ്ങി തള്ളി സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്നെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇതിനിടെ കാർ സ്റ്റാർട്ടായതോടെ പെരുമ്പാവൂർ ഭാഗത്തേക്ക് തിരിച്ച രണ്ടു പ്രതികൾ വല്ലത്ത് എത്തിയപ്പോൾ കാർ വീണ്ടും ചേലാമറ്റം ഭാഗത്തേക്ക് തിരിച്ചുവിട്ടു.

അവിടെ നിന്ന് കറങ്ങി ഒക്കലെത്തി. അപ്പോഴും പോലീസ് പിന്തടുരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികൾ വെളിച്ചമില്ലാത്ത പ്രദേശത്ത് കാർ നിർത്തി ഇറങ്ങിയോടി. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിൽ അജ്മൽ സുബൈറിനെയും പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്നാമൻ രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.