അനധികൃത മണ്ണെടുപ്പിനും പ്ലൈവുഡ് കന്പനികൾക്കുമെതിരേദുരിതജീവിതം വിവരിക്കുന്ന പരാതിയുമായി കളക്ടർക്കു നിവേദനം
Tuesday, August 20, 2024 1:59 AM IST
മൂവാറ്റുപുഴ: എല്ലാവഴികളും അടഞ്ഞതോടെ പ്ലൈവുഡ് കന്പനികളിൽ നിന്ന് സംരക്ഷണം തേടി കുടുംബം ജില്ലാ കളക്ടർക്ക് മുന്നിൽ നിവേദനവുമായി എത്തി. മാരക രോഗം പിടിപെട്ട് ജീവൻ നഷ്ടമാകുമെന്ന സ്ഥിതിയിലാണ് ജില്ലാ ഭരണാധികാരിയെ സമീപിച്ചത്.

മേതല ഭാഗത്തെ അനധികൃത മണ്ണെടുപ്പും ജനജീവിതം ദുസ്സഹമാക്കുന്ന പ്ലൈവുഡ് കന്പനികളുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ പരിശോധന നടത്താൻ നേരിട്ടെത്തിയ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് മുന്പാകെയാണ് പഴുകുടിയിൽ പി.വി. സണ്ണിയും ഭാര്യയും മക്കളും ദുരിത ജീവിതം വിവരിക്കുന്ന പരാതിയുമായി എത്തിയത്. നിയമ വിരുദ്ധ പ്രവർത്തനമുണ്ടെങ്കിൽ ശക്തമായ നടപടിസ്വീകരിക്കുമെന്ന് കളക്ടർ കുടുംബത്തിന് ഉറപ്പ് നൽകി.

പായിപ്ര, അശമന്നൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശത്താണ് സണ്ണിയും കുടുംബവും താമസിക്കുന്നത്. വീടിനോട് ചേർന്ന് പായിപ്ര പഞ്ചായത്ത് ഒന്നാം വാർഡിൽ നിരവധിപേരുടെ സ്ഥലം വാങ്ങി 60 മീറ്ററോളം താഴ്ചയിൽ അനധികൃതമായി മണ്ണെടുത്തും പാറപൊട്ടിച്ചുമാണ് പ്ലൈവുഡ് കന്പനികൾ നിർമിച്ചിരിക്കുന്നത്.

നിർമാണത്തിനെതിരെ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും ഭൂഗർഭ വകുപ്പിനും പോലീസിനും പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഉല്പാദനം തുടങ്ങിയപ്പോൾ പുതിയ പ്രശ്നങ്ങൾ രൂപപ്പെട്ടു. നിയമവും ചട്ടവും പാലിക്കാതെ കന്പനി വിഷപ്പുകയാണ് പൈപ്പ് വഴി പുറത്തേക്ക് വിടുന്നതെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് മലിനീകരണ ബോഡിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.

നിരന്തരം വിഷപുക ശ്വസിച്ചതോടെ സണ്ണിക്കും ഭാര്യയ്ക്കും കുട്ടികൾക്കും ശ്വാസതടസവും അലർജിയും അനുഭവപ്പെട്ടു. വിവരം കന്പനി ഉടമകളെ അറിയിച്ചെങ്കിലും ഭീഷണിയാണ് ഉണ്ടായതെന്ന് സണ്ണി പറഞ്ഞു. പോലീസിൽ പരാതി നൽകിയെങ്കിലും ബന്ധപ്പെട്ടവർ മൗനം പാലിച്ചു. പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും സ്ഥലത്തെത്തി പരിശോധന നടത്താൻ പോലും ഉദ്യോഗസ്ഥർ തയാറായില്ല.

കന്പനികൾ തന്‍റെ വീട് ലക്ഷ്യമാക്കി സിസിടിവി കാമറകൾ സ്ഥാപിച്ചതോടെ സ്വകാര്യതയും നഷ്ടമായതായി ഈ കുടുംബം പറയുന്നു. ഈ സാഹചര്യത്തിലാണ് സണ്ണിയു കുടുംബവും ജില്ലാ കളക്ടറെ സമീപിച്ച് നിവേദനം നൽകിയത്.