പാഴ്കുളം പാടശേഖരം നികത്താൻ ശ്രമം
Tuesday, August 20, 2024 1:59 AM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിൽ കുന്നേൽ പള്ളിക്ക് സമീപം പാഴ്കുളം പാടശേഖരം മണ്ണടിച്ചു നികത്താൻ നീക്കം. ആലങ്ങാട് പഞ്ചായത്ത് പത്താം വാർഡ് പരിധിയിലുള്ള പാടശേഖരമാണു മണ്ണടിച്ചു നികത്താൻ ഇന്നലെ ശ്രമം നടന്നത്. പാടശേഖരത്തിന്‍റെ ഒരു ഭാഗമാണ് ലോറികളിൽ മണ്ണടിച്ചു നികത്താൻ ശ്രമിച്ചത്.

പഞ്ചായത്തിലെ പല തോടുകളും നിലങ്ങളും ഭൂമാഫിയ നികത്താൻ ശ്രമിക്കുന്നതായുള്ള ആക്ഷേപം നിലനിൽക്കെയാണ് 10 ലോഡ് ഓളം മണ്ണ് അടിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
മാസങ്ങൾക്കു മുൻപും പഞ്ചായത്തിലെ രണ്ട് പാടശേഖരങ്ങൾ മണ്ണടിച്ച് നികത്താൻ ശ്രമം നടന്നിരുന്നു.

പലയിടത്തും നികത്തൽ നടന്നിട്ടും റവന്യു- കൃഷിവകുപ്പ് അധികൃതർ കണ്ടില്ലെന്നു നടക്കുന്നതായും, അധികൃതരുടെ സമ്മതത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ആക്ഷേപമുണ്ട്. പരാതിയുമായി ആലങ്ങാട് വില്ലേജിലെത്തിയ നാട്ടുകാരോട് പരാതി നൽകേണ്ടത് ഇവിടെയല്ലെന്നും പഞ്ചായത്ത് ഓഫിസിലാണ് നൽകേണ്ടതെന്നും പറഞ്ഞ് വില്ലേജ് അധികൃതർ മടക്കി അയച്ചതായി ആക്ഷേപമുണ്ട്. അനധികൃത നിലം നികത്തലിനെതിരേ ഉന്നത ഉദ്യഗസ്ഥരെ സമീപിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.