കോടതി കെട്ടിട നിർമാണം : ഫർണീച്ചറുകൾ താത്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നു
Tuesday, August 20, 2024 1:59 AM IST
ആലുവ: നിർദിഷ്ട ആലുവ കോടതി കെട്ടിട നിർമാണത്തിന് മുന്നോടിയായി പഴയ കെട്ടിടത്തിലെ ഫർണീച്ചറുകൾ താത്കാലിക കോടതിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി നടന്ന ചർച്ചയിൽ ഒന്നര ലക്ഷം രൂപയ്ക്ക് സാധന സാമഗ്രികൾ പുതിയ സ്ഥലത്തേക്ക് മാറ്റാനുള്ള ക്വട്ടേഷനാണ് ചുമട്ടുതൊഴിലാളികൾ പൊതുമരാമത്ത് വകുപ്പിന് നൽകിയിരിക്കുന്നത്.

പുതിയ കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയാകുന്നതു വരെ സമീപത്തുള്ള ബിഎസ്എൻഎൽ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രധാന കെട്ടിടം ബിഎസ്എൻഎൽ ഒഴിയും. പകരം അതേ വളപ്പിലുള്ള എക്ചേഞ്ച് കെട്ടിടമാണ് ബിഎസ്എൻഎൽ ഉപയോഗിക്കുക. ഇതിന്‍റെ പെയിന്‍റിംഗ് ജോലികൾ ഏതാണ്ട് പൂർത്തിയായി.

ഒരു മുൻസിഫ് കോടതി, രണ്ട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികൾ എന്നിവയാണ് വാടകയ്ക്കെടുത്ത ബിഎസ്എൻഎൽ കെട്ടിടത്തിൽ പ്രവർത്തിക്കുക. ചുമട്ടുതൊഴിലാളികളുടെ സീനത്ത് പൂൾ, പവ്വർ ഹൗസ് പൂൾ, ഗവ. ആശുപത്രി പൂൾ എന്നിവരാണ് മൂന്ന് കോടതികളിലെയും സാധനങ്ങൾ ബിഎസ്എൻഎൽ കെട്ടിടത്തിൽ എത്തിക്കുന്നത്.