കാർഷിക ഉത്പന്നങ്ങൾക്ക് ഉയർന്ന വില ലഭ്യമാക്കും: ഷിബു തെക്കുംപുറം
Tuesday, August 20, 2024 1:34 AM IST
കോതമംഗലം : കാർഷിക ഉല്പനങ്ങൾക്ക് ഉയർന്ന വില ലഭ്യമാക്കുമെന്ന് എന്‍റെ നാട് ജനകീയ കൂട്ടായ്മ ചെയർമാൻ ഷിബു തെക്കുംപുറം. എന്‍റെ നാട് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മലയിൻകീഴ് - കോഴിപ്പിള്ളി ബൈപ്പാസ് റോഡിലുള്ള കാർഷിക വിപണിയോടനുബന്ധിച്ച് ആരംഭിച്ച ലേല വിപണി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത്തട്ടുകാരില്ലാതെ കർഷകർക്ക് അവരുടെ കാർഷിക ഉല്പന്നങ്ങൾ നേരിട്ടെത്തിച്ച് ഓപ്പണ്‍ ലേലം വഴി വിൽപ്പന നടത്തുകയാണ് ലേല വിപണി വഴി ലക്ഷ്യമാക്കുന്നത്.

26 മുതൽ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ കാർഷിക ഉല്പന്നങ്ങൾ ശേഖരിക്കുകയും മൂന്നു ലേലം നടത്തി 24 മണിക്കൂറിനകം കർഷകർക്ക് ലേലത്തുകയിൽ രണ്ടു ശതമാനം കിഴിച്ചുള്ള തുക നൽകുകയും ചെയ്യും. സി.ജെ. എൽദോസ് അധ്യക്ഷത വഹിച്ചു. കെ.പി. കുര്യാക്കോസ്, ജോർജ് അന്പാട്ട്, ജോഷി കുര്യാക്കോസ്, പോൾ വർഗീസ്, കെ.എം. പോൾ, എൽദോസ് മാണി എന്നിവർ പ്രസംഗിച്ചു.