കരുമാലൂർ, കോട്ടുവള്ളി പ്രദേശങ്ങളിൽ ലഹരിസംഘങ്ങൾ അഴിഞ്ഞാടുന്നു
Wednesday, August 21, 2024 3:44 AM IST
കരുമാലൂർ: കരുമാലൂർ, കോട്ടുവള്ളി പ്രദേശങ്ങളിൽ ലഹരിസംഘങ്ങൾ അഴിഞ്ഞാടുന്നതായി പരാതി. പോലീസ്-എക്സൈസ് പരിശോധന നടത്തണമെന്ന് ആവശ്യം. കഴിഞ്ഞദിവസം കരുമാലൂരിൽ വീടുകയറിയുള്ള ലഹരിസംഘത്തിന്‍റെ ആക്രമണത്തെ തുടർന്നു പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. ഒരാഴ്ച മുൻപു കോട്ടുവള്ളി പഞ്ചായത്തിലെ മഹിളപ്പടി പാലത്തിനു മുകളിൽ ലഹരിസംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. തുടർന്നു ഒരാൾക്കു കുത്തേറ്റു.

ഇടറോഡുകളിലും പറമ്പുകളിലും തമ്പടിക്കുന്ന ലഹരിമാഫിയ കാൽനട യാത്രക്കാർക്കു ഭീഷണിയായി തീർന്നിരിക്കയാണെന്നു പരാതിയുണ്ട്. രാത്രികാലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്.

രാത്രി കാലങ്ങളിൽ പൊലീസ് പട്രോളിംഗ് ഇല്ലാത്തതുമാണു ലഹരിസംഘങ്ങളുടെ ശല്യത്തിനു കാരണം. ലഹരി ഉപയോഗിക്കാൻ വേണ്ടി ഇത്തരം സംഘങ്ങൾ മോഷണങ്ങൾ നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

ലഹരിസംഘങ്ങൾക്കെതിരെ പരാതി ഉയരുന്നുണ്ടെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.