വീടുകയറി ആക്രമണം : പ്രതികൾക്കെതിരേ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു
Tuesday, August 20, 2024 1:59 AM IST
കരുമാലൂർ: കരുമാലൂർ പുതുക്കാടിൽ യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കരുമാലൂർ സ്വദേശികളായ ജിതിൻ, വിഷ്ണു എന്നിവരെ പ്രതി ചേർത്താണ് ആലങ്ങാട് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞു വരികയായിരുന്ന പുതുക്കാട് ചെട്ടിക്കാട്ടിൽ അഭിജിത്തിനെ(26) കാരക്കുളം കവലയിൽവച്ച് ആക്രമിച്ച രണ്ടംഗ സംഘം വീട്ടിലെത്തിയും ആക്രമിക്കുകയായിരുന്നു.

വീടുകയറിയുള്ള ആക്രമണത്തിൽ പൂർണ ഗർഭിണിയായ സഹോദരിക്കും പരിക്കേറ്റു. ഇയാളുടെ കാറിന്‍റെ ചില്ലുകൾ പൂർണമായും അടിച്ചു തകർത്തു. കൂടാതെ ബൈക്കും 12,800 രൂപയും സംഘം കവർച്ച ചെയ്തതായും പരാതിയിലുണ്ട്.

സംഭവത്തെത്തുടർന്ന് ഇന്നലെ കേസെടുത്തു. എന്നാൽ ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഘം എടുത്തുകൊണ്ടുപോയ യുവാവിന്‍റെ ബൈക്കും കണ്ടെത്താൻ സാധിച്ചിട്ടില്ല.