വയനാട് ദുരന്തഭൂമിയിൽനിന്ന് മായയും മര്‍ഫിയും മടങ്ങിയെത്തി
Tuesday, August 20, 2024 2:14 AM IST
കൊച്ചി: വയനാടിലെ ദുരന്തഭൂമിയില്‍ നിന്ന് 24 മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തിയ കൊച്ചി സിറ്റി പോലീസ് ഡോഗ് സ്‌ക്വാഡിലെ നായ്ക്കളായ മായയും മര്‍ഫിയും ഇന്നലെ തിരിച്ചെത്തി.

ജൂലൈ 30 നാണ് മായയെയും മര്‍ഫിയെയും കൊണ്ട് ഹാന്‍ഡ്‌ലര്‍മാരായ പി.പ്രഭാത്, കെ.എം. മനേഷ്, കെ.എസ്. ജോര്‍ജ് മാനുവല്‍ എന്നിവര്‍ വയനാട്ടിലേക്ക് പുറപ്പെട്ടത്. 31 മുതല്‍ ദുരന്തഭൂമിയിലെ തെരച്ചിലില്‍ മായയും മര്‍ഫിയും സജീവമായിരുന്നു. മേപ്പാടി, പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, ഓള്‍ഡ് വില്ലേജ് എന്നിവിടങ്ങളിൽ കൊച്ചി സിറ്റി പോലീസിന്‍റെ നായ്ക്കള്‍ തെരച്ചില്‍ നടത്തി.

മണ്ണിനടിയില്‍ നിന്നു മനുഷ്യശരീരം കണ്ടെത്തുന്നതിനുള്ള വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മര്‍ഫിയും. ഇവര്‍ക്ക് 10 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്. മണം പിടിച്ച് മൃതദേഹങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ കുരച്ച് പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കും. തുടർന്ന് നിലത്ത് ഇരിക്കും.

ബെല്‍ജിയന്‍ മലിനോയ്‌സ് ഇനത്തില്‍പ്പെട്ട നാലര വയസുകാരിയായ മായയും നാലു വയസുകാരന്‍ മര്‍ഫിയും 2020 മാര്‍ച്ചിലാണ് കേരള പോലീസ് അക്കാദമിയില്‍ പരീശീലനം തുടങ്ങിയത്. തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ കൊച്ചി സിറ്റി പോലീസിന്‍റെ ഡോഗ് സ്‌ക്വാഡിലെത്തി.

മുമ്പ് പെട്ടിമുടിയിലെ ദുരന്തത്തില്‍ എട്ടു മൃതദേഹങ്ങള്‍ മായ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. കൊക്കയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് നാലു മൃതദേഹങ്ങളും കണ്ടെത്തി. രാജമല, ഇലന്തൂര്‍ ഇരട്ടനരബലി എന്നീ സംഭവങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനും ഇവയുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ വടക്കാഞ്ചേരിയില്‍ നിന്നു കാണാതായവരുടെ മൃതദേഹങ്ങൾ കാടിനുള്ളില്‍ കണ്ടെത്താന്‍ സഹായിച്ചതും ഈ നായ്ക്കളായിരുന്നു.