മൂവാറ്റുപുഴയിൽ ഗുരുദേവ ജയന്തി ഘോഷയാത്ര
Wednesday, August 21, 2024 4:14 AM IST
മൂവാറ്റുപുഴ: ശ്രീനാരായണ ഗുരുദേവ ജയന്തി മഹാഘോഷയാത്ര മൂവാറ്റുപുഴ നഗരത്തെ പുളകച്ചാർത്തണിയിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന ഘോഷയാത്ര നഗരത്തെ മഞ്ഞക്കടലാക്കി. ഇന്നലെ ഉച്ചയോടെ 33 ശാഖകളിൽനിന്ന് നൂറ്കണക്കിന് ശ്രീനാരായണീയർ മൂവാറ്റുപുഴ കെഎസ്ആർടിസി ജംഗ്ഷനിലേക്ക് ഒഴുകിയെത്തി.

തുടർന്ന് പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽനിന്ന് യൂണിയൻ പ്രസിഡന്‍റ് വി.കെ. നാരായണൻ, സെക്രട്ടറി എ.കെ. അനിൽകുമാർ, വൈസ് പ്രസിഡന്‍റ് പി.എൻ. പ്രഭ, ഡയറക്ടർ ബോർഡംഗങ്ങളായ എൻ. രമേശ്, പ്രമോദ് കെ. തന്പാൻ എന്നിവരുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ഘോഷയാത്രയ്‌ക്ക് തുടക്കമായി. ഘോഷയാത്രയ്ക്ക് പൂക്കാവടി, ആട്ടക്കാവടി, തെയ്യം, അർധനാരീശ്വരൂപം, ഗുരുദേവ വിഗ്രഹം വഹിക്കുന്ന രഥങ്ങൾ, മഞ്ഞക്കൊടികൾ, മഞ്ഞക്കുടകൾ, ഗുരുദേവ ചിത്രങ്ങൾ, കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, വിവിധ വാദ്യമേളങ്ങൾ തുടങ്ങിയവ കാണികൾക്ക് മിഴിവേകി.

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ പിഒ ജംഗ്ഷൻ, കച്ചേരിത്താഴം, ബിഒസി, വെള്ളൂർക്കുന്നം ചുറ്റിയ ഘോഷയാത്ര മൂവാറ്റുപുഴ ടൗണ്‍ ഹാളിലെ ഗുരുദേവ നഗറിൽ സമാപിച്ചു. തുടർന്ന് നടന്ന മഹാജയന്തി സമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.

യൂണിയൻ പ്രസിഡന്‍റ് വി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ചതയ ദിനസന്ദേശവും സമ്മാനദാനവും കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടുറിക്കലും വിദ്യാഭ്യാസ അവാർഡ്ദാനം നഗരസഭാധ്യക്ഷൻ പി.പി.എൽദോസും നിർവഹിച്ചു.