അരൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഒരേ സമയം കോൺഗ്രസിന്‍റെയും ബിജെപിയുടെയും പ്രതിഷേധം
Tuesday, August 20, 2024 1:59 AM IST
അരൂർ: അരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഒരേസമയം കോൺഗ്രസിന്‍റെയും ബിജെപിയുടെയും പ്രതിഷേധ സമരങ്ങൾ അരങ്ങേറി. ഇന്നലെ രാവിലെ 11 ഓടെയാണ് വ്യത്യസ്ത ആവശ്യങ്ങൾക്കായി വ്യത്യസ്ത പാർട്ടികൾ സമരവുമായെത്തിയത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഷയത്തെ സംബന്ധിച്ചായിരുന്നു കോൺഗ്രസിന്‍റെ സമരം.

ക്ഷേമനിധി വിഹിതം 100 രൂപയിൽനിന്നും 300 രൂപയാക്കി വർധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോൺഗ്രസ് അരൂർ ബ്ലോക്ക കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ധർണ. കിസാൻ സമ്മാന നിധിയുടെ പുതിയ അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുക, കൃഷി ഓഫീസിൽ ഒഴിവുള്ള തസ്തികകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി കർഷക മോർച്ച അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പു സമരം നടത്തിയത്.