ആലുവ റെയിൽവേ പാർക്കിംഗിൽ യുവാവിന് വെട്ടേറ്റു, ഇടുക്കി സ്വദേശിയും യുവതിയും പിടിയിൽ
Tuesday, August 20, 2024 2:14 AM IST
ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ ഇരുചക്രവാഹ പാർക്കിംഗ് മേഖലയിൽ തങ്ങിയവർ തമ്മിൽ വാക്കേറ്റവും തർക്കവും. വാക്കത്തികൊണ്ട് വെട്ടാൻ ശ്രമിച്ചയാൾക്ക് തിരിച്ച് വെട്ടേറ്റു. ഇടുക്കി സ്വദേശിയായ ഒരു പുരുഷനും സ്ത്രീയും അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി ടിന്‍റോ(29), കോട്ടയം സ്വദേശിനി ബിജിമോൾ(29) എന്നിവരെ ആലുവ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മേൽക്കൂരയിട്ട പടിഞ്ഞാറ് ഭാഗത്തെ പാർക്കിംഗ് ഗ്രൗണ്ടിലായിരുന്നു സംഭവം.

കോഴിക്കോട് സ്വദേശി മുരളി(32)ക്കാണ് ശരീരത്തിന്‍റെ പുറത്തും കൈയിലുമായി നാല് വേട്ടേറ്റത്. ഇയാളെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ബിജിയോട് മുരളി മോശമായി പെരുമാറിയത് ടിന്‍റോ ചോദ്യം ചെയ്തപ്പോൾ മുരളി പ്രകോപിതനായി ബാഗിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് ടിന്‍റോയെ വെട്ടാൻ ശ്രമിച്ചു. അൽപനേരം മൂവരും വലിയ ഷെഡിനുള്ളിൽ കെട്ടിമറിഞ്ഞു. ഇതിനിടയിൽ വാക്കത്തി പിടിച്ചുവാങ്ങി ടിന്‍റോ മുരളിയെ തിരിച്ചുവെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓടിയ മുരളിയെ പിന്തുടർന്നാണ് വെട്ടിയത്.

ടിന്‍റോയും ബിജിമോളും പോലീസ് കസ്റ്റഡിയിലുണ്ട്. ഇരുവർക്കുമെതിരേ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. സംഭവ സമയത്ത് പാർക്കിംഗ് ഗ്രൗണ്ടിനകത്ത് മൂന്നാലു പേർ കിടക്കുന്നുണ്ടായിരുന്നു.

വിശാലമായ ഗ്രൗണ്ടിൽ ടൈൽ വിരിച്ചിരിക്കുന്നതും വെയിലും മഴയും ഏൽക്കാതിരിക്കാൻ ഷീറ്റുകൾ ഇട്ടിരിക്കുന്നതും സൗകര്യമായെടുത്ത് സാമൂഹ്യ വിരുദ്ധർ ഇവിടെ താവളമാക്കിയിരിക്കുകയാണെന്നും പരാതിയുണ്ട്.