യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു
Tuesday, August 20, 2024 1:34 AM IST
തിരുമാറാടി : പാറമട ഉടമകൾ പഞ്ചായത്ത് റോഡ് കൈയേറിയ വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. മണ്ണത്തൂർ പ്രദേശത്തെ ഒന്ന് മുതൽ മൂന്ന് വരെ വാർഡുകളിൽ പുതിയ പാറമടകൾക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് വാർഡുകളിൽ സ്പെഷൽ ഗ്രാമസഭകൾ കൂടി തീരുമാനമെടുത്തിട്ടുള്ളതും തിരുമാറാടി പഞ്ചായത്ത് കമ്മിറ്റി ആ തീരുമാനം അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.

എന്നാൽ ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ മറ്റെല്ലാ വിഷയങ്ങളും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടും ഈ വിഷയങ്ങളൊന്നും തന്നെ പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചയ്ക്ക് എടുത്തില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

കമ്മിറ്റിക്ക് തൊട്ടുമുന്പ് വരെ വന്നിട്ടുള്ള അജണ്ടകൾ എടുത്തിട്ടും പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള സുപ്രധാന വിഷയം കമ്മറ്റിയിൽ ചർച്ച ചെയ്യാത്ത ഭരണപക്ഷത്തിന്‍റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം നടത്തിയത്.

മണ്ണത്തൂരിൽ ഇനിയും വരാനിരിക്കുന്ന പാറമടകൾക്ക് അനുകൂലമായ തീരുമാനം എടുക്കുന്ന ഭരണപക്ഷത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. സ്ഥിരം സമിതി അധ്യക്ഷ അനിത ബേബി, അംഗങ്ങളായ നെവിൻ ജോർജ്, എം.സി അജി, ആതിര സുമേഷ്, ബീന ഏലിയാസ് എന്നിവർ പ്രസംഗിച്ചു.