ലാളിത്യംകൊണ്ടും സഹജമായ സൗമ്യഭാവം കൊണ്ടും ജനഹൃദയങ്ങളെ കീഴടക്കിയ അതുല്യ മനുഷ്യസ്നേഹിയുടെ വേര്‍പാട് മാനവരാശിക്കു തീരാനഷ്ടമാണ്.

ലോകത്തിലെ എല്ലാ നേതൃത്വങ്ങള്‍ക്കും ഉദാത്ത മാതൃകയാണ് പരിശുദ്ധ പിതാവ്. കേവലം വാക്കുകള്‍കൊണ്ട് അടയാളപ്പെടുത്താവുന്നതല്ല അദ്ദേഹത്തിന്‍റെ ആചാര്യ ശുശ്രൂഷ. ഒരു പുരുഷായുസ് മുഴുവന്‍ ദൈവവേലയ്ക്കു സ്വയം സമര്‍പ്പിക്കുകയും ആ ശുശ്രൂഷയിലേക്ക് അനേകായിരങ്ങളെ ആനയിക്കുകയും ചെയ്തതിന്‍റെ ആത്മസംതൃപ്തിയോടെയാണ് അദ്ദേഹം സ്വര്‍ഗീയനാകുന്നത്.