കൊല്ലം: കെഎസ്ആർടിസിയുടെ എല്ലാ സൂപ്പർ ഫാസ്റ്റ് ബസുകളും എസി ആക്കുന്നതിനുള്ള പദ്ധതി പരിഗണനയിൽ. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

കോർപറേഷന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് സൂപ്പർ ഫാസ്റ്റ് ബസുകളിൽനിന്നാണ്. അതുകൊണ്ടുതന്നെ ഈ സർവീസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോർപറേഷൻ തീരുമാനിച്ചിട്ടുള്ളത്.

യാത്രാ നിരക്കിൽ ഒട്ടും വർധന വരുത്താതെ തന്നെ സൂപ്പർ ഫാസ്റ്റുകൾ എസിയാക്കി മാറ്റാനാണ് ആലോചിക്കുന്നത്. ഇതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിച്ച് വരുമാനം ഗണ്യമായി വർധിപ്പിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.

ഇതുകൂടാതെ കൂടുതൽ അന്തർസംസ്ഥാന എസി സ്ലീപ്പർ ബസുകളും ഉടൻ പുറത്തിറക്കും. യാത്രക്കാർ ഏറെയുള്ള റൂട്ടുകൾക്കായിരിക്കും മുന്തിയ പരിഗണന നൽകുക. ആദ്യ ഘട്ടത്തിൽ തലശേരി-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു റൂട്ടുകളിലായിരിക്കും ഏസി സ്ലീപ്പറുകൾ കൂടുതലായി സർവീസ് നടത്തുക. സംസ്ഥാനത്തെ ദീർഘദൂര യാത്രക്കാർക്ക് താങ്ങാനാകുന്ന നിരക്കിൽ സുഖകരമായ യാത്രാ അവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് കോർപറേഷൻ ഈ സർവീസുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

നിലവിൽ ഈ റൂട്ടുകളിൽ സ്വകാര്യ ഓപ്പറേറ്റർമാർ പലപ്പോഴും യാത്രാക്കൂലി ഇനത്തിൽ അമിത നിരക്കാണ് ഈടാക്കുന്നതെന്ന് വ്യാപക പരാതിയുണ്ട്. ഈ റൂട്ടുകളിൽ കൂടുതലായി കോർപറേഷന്‍റെ എസി സ്ലീപ്പറുകൾ വരുന്നതോടെ യാത്രക്കാർക്ക് നിരക്കിൽ വലിയ ആശ്വാസം ലഭിക്കും.

34 സ്ലീപ്പർ ബസുകൾക്ക് കോർപറേഷൻ ഇതിനകം ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. അവ ലഭ്യമാകുന്ന മുറയ്ക്ക് സർവീസുകൾ ആരംഭിക്കും.


13.5 മീറ്റർ നീളമുള്ള ഡീസൽ എൻജിൻ ബസുകളാണ് ഇതിനായി വാങ്ങുക. എല്ലാ ലോഡുകളിലും വ്യത്യസ്ത ഭൂപ്രദേശങ്ങളിലും പ്രവർത്തന സാഹചര്യങ്ങളിലും 16 മുതൽ 20 മണിക്കൂർ വരെ പ്രതിദിന പ്രവർത്തനത്തിന് ബസുകൾ അനുയോജ്യമായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥയായി കോർപറേഷൻ നിഷ്കർഷിച്ചിട്ടുള്ളത്.

സംസ്ഥാന ബജറ്റിൽ ഇത്തവണ പുതിയ ബസുകൾ വാങ്ങുന്നതിനു മാത്രം 107 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പദ്ധതിക്ക് സാമ്പത്തിക തടസങ്ങൾ ഒന്നുമില്ല. ഇതുകൂടാതെ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ വിഭാഗങ്ങളിലെ പഴയ ബസുകൾ മാറ്റുകയും ചെയ്യും. ഇതുവഴിയും കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് കോർപറേഷൻ കരുതുന്നത്.

സംസ്ഥാനത്തെ എയർപോർട്ടുകളിലേക്ക് കണക്ടിവിറ്റി നൽകുന്നതിന് കെഎസ്ആർടിസി എസി സെമി സ്ലീപ്പർ ബസുകൾ സർവീസ് നടത്തും. ആദ്യം കൊച്ചി വിമാനത്താവളതിൽ നിന്നായിരിക്കും പരീക്ഷണാർഥം സർവീസ് ആരംഭിക്കുക. തുടർന്ന് മറ്റ് എയർപോർട്ടുകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇപ്പോൾ വിമാനത്താവളങ്ങളിലേക്ക് രാത്രി ബസ് കണക്ടിവിറ്റി ഇല്ല. രാത്രി വിമാനങ്ങളിൽ പോകുന്നവരും വരുന്നവരുമായ യാത്രക്കാരെ ഉദ്ദേശിച്ച് കൂടുതൽ ലഗേജ് സൗകര്യങ്ങളുള്ള എസി സ്ലീപ്പർ ബസുകളും കെഎസ്ആർടിസി സർവീസ് നടത്തും.

ഇവയ്ക്കും നിശ്ചിത സമയം ഉണ്ടാകില്ല. വിമാന സമയവുമായി ഏകോപിപ്പിച്ചായിരിക്കും ഈ ബസ് സർവീസുകൾ.