ചെറുപുഴ: ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന യുവാവിനെ കാട്ടുപന്നി ആക്രമിച്ചു പരിക്കേല്പിച്ചു.

തിങ്കളാഴ്ച രാത്രി ഏഴരയോടെ രാജഗിരിയിൽനിന്നു വീട്ടിലേക്കു പോകുകയായിരുന്ന കോഴിച്ചാൽ കട്ടപ്പള്ളി സ്വദേശി ജിസ് ജോസഫിനെയാണ് (30) കാട്ടുപന്നി ആക്രമിച്ചത്. യൂത്ത് ഫ്രണ്ട്-എം പുളിങ്ങോം മണ്ഡലം പ്രസിഡന്‍റാണു ജിസ്.

സ്കൂട്ടർ സഹിതം ജിസിനെ ഇടിച്ച് കാട്ടുപന്നി ഓവുചാലിൽ വീഴിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണു ജിസിനെ രക്ഷിച്ചത്. ഇയാൾ പുളിങ്ങോം കാരുണ്യ മെഡിക്കൽ സെന്‍ററിൽ ചികിത്സ തേടി. ജിസിന്‍റെ ഇടതുകൈയിലും കാലിലും പരിക്കേറ്റു.


കഴിഞ്ഞ ദിവസം തിരുമേനി പരുത്തിക്കല്ലിൽ തന്‍റെ തോട്ടത്തിൽ റബർ പാലെടുക്കാൻ പോയ കർഷകനെ കാട്ടുപന്നി ആക്രമിച്ചിരുന്നു. കൂടെയുണ്ടായിരുന്ന വളർത്തുനായ്ക്കളാണ് ഇയാളെ കാട്ടുപന്നിയിൽനിന്നു രക്ഷിച്ചത്.